കാഞ്ഞിരപ്പള്ളി: കെ.എം.എ ഹാളിനു സമീപം . കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശി അനി എന്ന അനിലിെൻറ നാല് ദിവസത്തോളം പഴക്കമുള്ള മൃതദേഹമാണ് പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. കൂലിവേല ചെയ്തു ജീവിച്ചിരുന്ന ഇയാള്‍ താല്‍ക്കാലികമായി മുമ്പ് താമസിച്ചിരുന്ന വീടിെൻറ കിണറ്റിലാണ് മൃതദേഹം കണ്ടത്. 30 അടിയോളം താഴ്ചയുള്ള കിണറ്റില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപത്തുനിന്ന് ഇയാളുടെ ഷര്‍ട്ടും ചെരിപ്പും വെള്ളക്കുപ്പിയും കണ്ടത്തിയിട്ടുണ്ട്. രാവിലെ ഈ പറമ്പില്‍ വാഴയില വെട്ടാന്‍ വന്ന സമീപവാസിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹം കിണറ്റില്‍നിന്ന് കരക്കെടുത്ത് പ്രാഥമിക നടപടിക്കുശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പ്രാഥമിക അന്വേഷണത്തില്‍ സംഭവത്തില്‍ ദുരൂഹത ഒന്നുമിെല്ലന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രമേ എന്തെങ്കിലും പറയാന്‍ സാധിക്കൂവെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.