കുവൈത്തിൽ കുടുങ്ങിയ മലയാളി വീട്ടമ്മക്ക് മോചനം

ചെറുതോണി: ഒമ്പതു വർഷമായി . ഇടുക്കി മുല്ലാട്ടുവളപ്പിൽ ഷൈലജക്കാണ് (45) ജോയിസ് ജോർജ് എം.പി ഇടപെട്ട് മോചനം സാധ്യമാക്കിയത്. 2009 മാർച്ച് 21നാണ് ഇവർ വീട്ടുജോലിക്കായി കുവൈത്തിലേക്ക് പോയത്. അവിടെയെത്തി ഒരുവർഷം കഴിഞ്ഞപ്പോൾ സ്പോൺസർ മരിച്ചു. ഒരു കേസിൽപെട്ട് ഇവർ ജയിലിലുമായി. ഇതേതുടർന്ന് ഇവരുടെ മകൾ അഞ്ജു എം.പിയെക്കണ്ട് പരാതി നൽകുകയായിരുന്നു. എം.പി വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി ബന്ധപ്പെട്ടാണ് മോചനത്തിന് വഴിയൊരുക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.