േകാട്ടയം: കെവിന്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. കേസിലെ അഞ്ചാം പ്രതിയും നീനുവിെൻറ പിതാവുമായ ചാക്കോയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു പ്രതിഭാഗം ആവശ്യം. പൊലീസ് അന്വേഷണം തൃപ്തികരമല്ല. മുഖ്യസാക്ഷിയും കെവിെൻറ ബന്ധുവുമായ അനീഷിനെ നുണപരിശോധനക്ക് വിധേയമാക്കണം. നീനുവിനെ വിട്ടുനല്‍കാന്‍ രണ്ടുലക്ഷം രൂപ ആവശ്യപ്പെടുകയും 50,000 രൂപ നല്‍കാമെന്ന് അറിയിക്കുകയും ചെയ്തതാണ്. ഇതിനോട് സഹകരിക്കാന്‍ അനീഷ് തയാറായിരുന്നുവെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. എന്നാല്‍, പരസ്പരവിരുദ്ധമായ മൊഴിയാണ് അനീഷ് നല്‍കിയത്. ഈ സാഹചര്യത്തില്‍ അനീഷിനെ നുണപരിശോധനക്ക് വിധേയമാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. വാദം കേട്ട കോടതി കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.