അടിമാലി: ചെന്നൈയിലെ സ്ഥാപനത്തിെൻറ പേരിൽ ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്ന് പണം തട്ടിയ സംഘത്തിലെ കണ്ണിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് പിടികൂടി. അടിമാലി കൂമ്പന്‍പാറ സ്വദേശി ജിബിന്‍ ബാബുവിെൻറ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒരുവര്‍ഷം മുമ്പ് കേരളത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് മുപ്പതോളം പേരില്‍നിന്ന് 50,000 രൂപ വീതം തട്ടിയെടുത്തിരുന്നു. ചെന്നൈ എഗ്മോര്‍ എന്ന സ്ഥലത്താണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ഈ സ്ഥാപനത്തിലെ ഒരാളായിരുന്നു പിടിയിലായ യുവാവെന്ന് തട്ടിപ്പിനിരയായ ജിബിന്‍ പൊലീസിൽ മൊഴി നല്‍കി. യുവാവിനെ യാദൃച്ഛികമായി ജിബിന്‍ വെള്ളിയാഴ്ച അടിമാലിയില്‍ കണ്ടെത്തി. ഉടന്‍ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.