കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിെൻറ പരാജയകാരണത്തെപ്പറ്റിയുള്ള തെൻറ അഭിപ്രായം മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ. യു.ഡി.എഫിെൻറയും കോൺഗ്രസിെൻറയും സംഘടനപരമായ ദൗർബല്യമാണ് പരാജയത്തിനു കാരണമെന്നും ഗ്രൂപ് പ്രവർത്തനം പാർട്ടിയെ തളർത്തുകയാണെന്നുമായിരുന്നു സുധീരൻ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. ഒറ്റക്കെട്ടായാണ് ചെങ്ങന്നൂരിൽ പ്രവർത്തിച്ചതെന്നും തോൽവിയുടെ ഉത്തരവാദിത്തം ഒന്നോ രണ്ടോ പേരുടെ തലയിൽ കെട്ടിവെക്കുന്നത് ശരിയെല്ലന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞതിന് പിന്നാലെയാണ് തെൻറ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നതായി സുധീരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.