????????? ???????? ????????? 50 ???????? ???????????????? ????????????? ?????? ????????

50 ലിറ്റർ ചാരായവുമായി പിടിയിൽ

കൊല്ലം: എക്സൈസ് സ്പെഷൽ സ്ക്വാഡ് പവിത്രേശ്വരം കൈതക്കോട് നടത്തിയ റെയ്ഡിൽ നിരവധി ചാരായക്കേസുകളിലെ പ്രതിയായ വേടർ സുരേഷ് എന്നറിയപ്പെടുന്ന ഓതിരമുഗൾ സൂര്യാലയം വീട്ടിൽ സുരേഷിനെ 50 ലിറ്റർ ചാരായവുമായി അറസ്റ്റ് ചെയ്തു. പിടിക്കപ്പെട്ടാൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടുകയാണ് ഇയാളുടെ പതിവ് രീതി. എട്ട് അബ്കാരി കേസുകളിലെ പ്രതിയായ ഇയാൾ ആദ്യമായാണ് ചാരായവുമായി പിടിയിലാകുന്നത്.

കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണർ ജേക്കബ് ജോണിെൻറ നേതൃത്വത്തിലുള്ള സ്പെഷൽ ടീമും എക്സൈസ് ഇൻറലിജൻസും ഫോണിലൂടെ വിളിച്ച് ചാരായം ബുക്ക് ചെയ്തശേഷം വാങ്ങാനെന്ന വ്യാജേന എത്തി പിടികൂടുകയായിരുന്നു. സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടാനായി. എക്സൈസ് ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ, പ്രിവൻറിവ് ഓഫിസർമാരായ ബി. സന്തോഷ്, എ.പി. ഷിഹാബ്, സി.പി. ദിലീപ്, സഹീർ ഷാ, എസ്. നിഷാദ്, ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ മനു കെ. മണി, പ്രസന്നൻ, ടോമി, ശ്രീനാഥ്, സരിത എന്നിവർ പങ്കെടുത്തു. ഈ മേഖലയിൽ കൂടുതൽ റെയ്ഡുകൾ നടത്തുമെന്ന് സർക്കിൾ ഇൻസ്പെക്ടർ എം. നൗഷാദ് അറിയിച്ചു.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.