ഗോകുലിൻെറ കരവിരുതിൽ പിറക്കുന്നത് അത്ഭുതക്കാഴ്ചകൾ ഭിന്നശേഷിക്കാരനായ 10ാം ക്ലാസ് വിദ്യാർഥിയുെട കഴിവുകൾ ശ്രദ്ധേയമാകുന്നു ചെങ്ങന്നൂർ: കേൾവിയും സംസാരശേഷിയുമില്ലെങ്കിലും സ്വയമാർജിത കഴിവുകൾകൊണ്ട് വ്യത്യസ്തനാവുകയാണ് ഗോകുൽനാഥ്. ബുധനൂർ കിഴക്ക് ആതിരയിൽ വീട്ടിൽ വേണുഗോപാൽ-പ്രീത ദമ്പതികളുടെ ഏകമകനായ ഗോകുലിന് ജന്മനാ സംസാരശേഷിയും കേൾവിയുമില്ല. അടൂർ സി.എസ്.ഐ പാർഷ്യലി ഹിയറിങ് ഇംപയേർഡ് സ്കൂളിലെ എസ്.എസ്.എൽ. സി വിദ്യാർഥിയായ ഈ 15കാരൻ കേടായ ഏത് ഇലക്ട്രോണിക്സ്- ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കാതെ പിന്മാറുന്ന പ്രശ്നമില്ല. കണ്ടുപരിശീലിച്ചതോ ആരെങ്കിലും പഠിപ്പിച്ചതോ അല്ല ഈ കഴിവ്. കുട്ടിക്കാലം മുതലേ ഇങ്ങനെയുള്ള കാര്യങ്ങളിൽ പ്രേത്യക താൽപര്യമുണ്ടായിരുെന്നന്ന് അച്ഛൻ പറഞ്ഞു. ഈ കൊച്ചുകലാകാരൻ ഈർക്കിലും ന്യൂസ്പേപ്പറും നൂലും ഉപയോഗിച്ച് നിർമിച്ച കലാരൂപങ്ങൾ ആകർഷകമാണ്. കതക് തുറക്കുമ്പോൾ ഓട്ടോമാറ്റിക്കായി ശബ്ദം കേൾക്കുന്ന സംവിധാനം, ലൈറ്റ്ഹൗസ്, റേഡിയോ, ടേപ് െറേക്കാഡറുകൾ, എമർജൻസി ലൈറ്റുകൾ, ടോർച്ചുകൾ, ഫാനുകൾ എന്നിവയെല്ലാം ഈ വിദ്യാർഥിയുടെ കൈകളിൽ പ്രവർത്തനക്ഷമമാകും. സ്കൂളിൽനിന്ന് എക്സിബിഷന് പ്രദർശിപ്പിച്ച സ്റ്റാളിന് സമ്മാനം ലഭിച്ചിട്ടുണ്ട്. സഹോദരി ആതിര വേണുഗോപാൽ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ പങ്കെടുക്കാനുള്ള പരിശീലനത്തിലാണ്. photo: gokul TUE/APL50 gokul ഗോകുൽനാഥ് ഈർക്കിലും നൂലും ന്യൂസ്പേപ്പറുംകൊണ്ട് നിർമിച്ച വീടുമായി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.