കൊച്ചി: പീരുമേട്ടിലെ പാമ്പനാർ ശ്രീനാരായണ കോളജിൽ വിദ്യാർഥി പ്രക്ഷോഭങ്ങളുടെ പേരിൽ ക്ലാസ് തടസ്സപ്പെടാതിരിക് കാൻ പൊലീസ് സഹായം തേടാമെന്ന് ഹൈകോടതി. കോളജിലെ അച്ചടക്കം പ്രിൻസിപ്പൽ ഉറപ്പാക്കണം. കാമ്പസിൽ ആരെ കയറ്റണമെന്ന് തീരുമാനിക്കുന്നത് പ്രിൻസിപ്പലാണ്. പ്രിൻസിപ്പലിൻെറ പരാതി ലഭിച്ചാൽ ക്ലാസുകൾ തടസ്സപ്പെടുത്തുന്നത് വിദ്യാർഥികളായാലും പുറത്തുള്ളവരായാലും ഉടൻ പുറത്താക്കാൻ നടപടിയെടുക്കണമെന്നും ഡിവിഷൻബെഞ്ചിൻെറ ഉത്തരവിൽ പറയുന്നു. കാമ്പസിന് പുറത്തുള്ള രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെ എസ്.എഫ്.ഐ പ്രവർത്തകരായ വിദ്യാർഥികൾ അക്രമം നടത്തുന്നത് തടയാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് പ്രിൻസിപ്പൽ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.