ചെങ്ങന്നൂർ: ആധുനികവത്കരിച്ച െറസ്റ്റ് ഹൗസുകൾ രണ്ടു വർഷത്തിനകം നിലവിൽ വരുന്നതോടെ 30 കോടിയുടെ അധികവരുമാനമുണ്ടാക ുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ചെങ്ങന്നൂർ കല്ലിശ്ശേരി പൊതുമരാമത്ത് െറസ്റ്റ് ഹൗസ് കെട്ടിടത്തിൻെറ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ െറസ്റ്റ് ഹൗസുകൾക്ക് സർക്കാർ 60 കോടി അനുവദിച്ചിട്ടുണ്ട്. െഗസ്റ്റ്ഹൗസുകളിൽ ഓൺലൈൻ ബുക്കിങ് ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. െറസ്റ്റ് ഹൗസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ സജി ചെറിയാൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. ഖാദി ബോർഡ് വൈസ് ചെയർപേഴ്സൻ ശോഭന ജോർജ്, മുൻ എം.പി തോമസ് കുതിരവട്ടം, എം.എച്ച്. റഷീദ്, പി.സി. അജിത, വത്സമ്മ എബ്രഹാം, പി. വിശ്വംഭര പണിക്കർ, ജോജി ചെറിയാൻ, വി. വേണു, ജേക്കബ്ബ് ഉമ്മൻ, ജി. വിവേക്, ശ്രീവിദ്യ മാധവൻ, ടി.ടി. ഷൈലജ, ലെജു കുമാർ, ശിവൻകുട്ടി ഐലാരത്ത്, ചെറിയാൻ കുതിരവട്ടം, കെ.എസ്. ഷിജു, ഗിരീഷ് ഇലഞ്ഞിമേൽ, ചാർളി എബ്രഹാം, അഭിജിത്ത് ശർമ, സജി വള്ളവന്താനം, ടൈറ്റസ് വാണിയപുരയ്ക്കൽ, തിരുവൻവണ്ടൂർ പഞ്ചായത്ത് പ്രസിഡൻറ് ഏലിക്കുട്ടി കുര്യാക്കോസ്, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ആലപ്പുഴ എക്സിക്യൂട്ടിവ് എൻജിനീയർ എസ്. ശാരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.