ആലപ്പുഴ: ജനറൽ ആശുപത്രി പരിസരത്ത് നിർത്തിയിട്ടിരുന്ന . ജില്ല മരുന്ന് സംഭരണ കേന്ദ്രത്തിലേക്ക് മരുന്നുമായി എത്തിയ ലോറിയാണ് ചൊവ്വാഴ്ച പുലർച്ചെ കത്തിനശിച്ചത്. ഗോവയിൽനിന്ന് എത്തിയ ലോറിയിൽ ഏകദേശം അഞ്ചുലക്ഷം രൂപയുടെ മരുന്നാണ് ഉണ്ടായിരുന്നത്. ഡ്രൈവർ വാഹനത്തിൽ ഇല്ലായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്താണ് ലോറി നിർത്തിയിട്ടിരുന്നതെന്നതിനാൽ വൻ അപകടം ഒഴിവായി. ജില്ലയിലെ വിവിധ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലേക്കും ആശുപത്രികളിലേക്കും ഉള്ള മരുന്നുകളാണ് നശിച്ചത്. തിങ്കളാഴ്ച ഉച്ചക്കുശേഷം ആശുപത്രി പരിസരത്തെത്തിയ ലോറിയിൽനിന്ന് 10 ശതമാനം മരുന്ന് മാത്രമാണ് ഗോഡൗണിലേക്ക് മാറ്റിയിരുന്നത്. ബാക്കി ലോറിയിൽതന്നെ സൂക്ഷിക്കുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു. ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.