ഭൂമിക്കായി ദലിത്, ആദിവാസികൾ പ്രക്ഷോഭത്തിലേക്ക്

മരട്: കേരള സർക്കാർ നിയോഗിച്ച രാജമാണിക്യം കമ്മിറ്റി റിപ്പോർട്ട് ഭൂരഹിതർക്കായി നിർദേശിച്ച അഞ്ചുലക്ഷം ഏക്കർ ഭൂമി ഏറ്റെടുക്കണമെന്ന ആവശ്യം മുൻനിർത്തി പ്രക്ഷോഭത്തിന് തുടക്കമിടാൻ വിവിധ ദലിത്, ആദിവാസി സംഘടനകളുടെ യോഗം തീരുമാനിച്ചു. 11ന് ഉച്ചക്ക് രണ്ടിന് എറണാകുളം ശിക്ഷക് സദനിൽ വിപുലമായ യോഗം നടക്കും. 31ന് പത്തനംതിട്ടയിൽ കൺവെൻഷൻ സംഘടിപ്പിക്കും. കൊച്ചി ശിക്ഷക് സദനിൽ ചേർന്ന ആലോചനായോഗത്തിൽ ഗോത്രമഹാസഭ കോഓഡിനേറ്റർ എം. ഗീതാനന്ദൻ അധ്യക്ഷത വഹിച്ചു. ആദിവാസി ദലിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡൻറ് ശ്രീരാമൻ കൊയ്യോൻ വിശദീകരണം നടത്തി. കേരള ദലിത് മഹാസഭ പ്രസിഡൻറ് സി.എസ്‌. മുരളി മുഖ്യപ്രഭാഷണം നടത്തി. വി.എം. പവിത്രൻ, കെ.കെ. ജിൻഷൻ, പി.പി. സന്തോഷ്, കുഞ്ഞമ്മ മൈക്കിൾ, എം.കെ. ശിവദാസൻ, രതീഷ് ടി. ഗോപി, സി.പി. കുഞ്ഞുകുട്ടൻ, പി.സി. സേതുമാധവൻ എന്നിവർ സംസാരിച്ചു. എം. ഗീതാനന്ദൻ, ശ്രീരാമൻ കൊയ്യോൻ, പി.പി.സന്തോഷ് എന്നിവരെ പ്രക്ഷോഭ പ്രസ്ഥാനത്തിെൻറ ഭാരവാഹികളായി തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.