കൊച്ചി: മതസ്പർധ വളർത്തുന്ന അഭിമുഖം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ മുൻ ഡി.ജി.പി ടി.പി. സെൻകുമാർ കുറ്റകൃത്യം നടത്തിയതിന് തെളിവ് കണ്ടെത്താനായില്ലെന്ന് പൊലീസ് ഹൈകോടതിയിൽ. ഇൗ സാഹചര്യത്തിൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കെ.ആർ. ബിജുവിെൻറ വിശദീകരണത്തിൽ പറയുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ അന്വേഷണം വേഗം പൂർത്തിയാക്കാൻ ടി.പി. സെൻകുമാർ നൽകിയ ഹരജി കോടതി തീർപ്പാക്കി. ഒാൺലൈൻ പ്രസിദ്ധീകരണത്തിന് മതസ്പർധ വളർത്തുന്ന രീതിയിൽ അഭിമുഖം നൽകിയെന്നാരോപിച്ച് സൈബർ ക്രൈം പൊലീസാണ് സെൻകുമാറിനെതിരെ കേസെടുത്തത്. മുസ്ലിം ലീഗ് നേതാവ് പി.കെ. ഫിറോസിെൻറ പരാതിയിലായിരുന്നു കേസ്. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ അംഗമായി നിയമിക്കാൻ തെൻറ പേര് പരിഗണിക്കുന്നതിനിടെ നിയമനം വൈകിപ്പിക്കാൻ മനഃപൂർവം കേസന്വേഷണം നീട്ടിക്കൊണ്ടുപോകുെന്നന്നായിരുന്നു സെൻകുമാറിെൻറ വാദം. തുടർന്ന് അന്വേഷണം ഒരുമാസത്തിനകം പൂർത്തിയാക്കാൻ ജൂൺ ഒന്നിന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. അേന്വഷണം പൂർത്തീകരിച്ച് വിശദാംശങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് ജൂൺ 22ന് സമർപ്പിച്ചതായി പൊലീസിെൻറ വിശദീകരണത്തിൽ പറയുന്നു. തുടർന്നാണ് ഹരജി തീർപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.