കൊച്ചി: വിൽപനക്ക് മയക്കുമരുന്ന് ആംപ്യൂളുകൾ കൈവശം സൂക്ഷിച്ച കേസിൽ പ്രതിക്ക് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. എളംകുളം ഗാന്ധിനഗർ ഉദയ കോളനിയിൽ ആംബ്രോസ് എന്ന രാധാകൃഷ്ണനെയാണ് (40) എറണാകുളം അഡീഷനൽ സെഷൻസ് ജഡ്ജി കെ. കമനീസ് ശിക്ഷിച്ചത്. 2015 ജൂൺ 26ന് വൈകുന്നേരം 6.30ഒാടെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ. മുരളീധരൻ നായരും സംഘവും പ്രതിയെ ഒാേട്ടാറിക്ഷയുമായി കസ്റ്റഡിയിലെടുത്തത്. പരിശോധനയിൽ ഇയാൾ വിൽപനക്കായി സൂക്ഷിച്ചിരുന്ന ബ്യുപ്രിനോഫിൻ വിഭാഗത്തിൽപെട്ട 45 ആംപ്യൂളുകൾ പിടിച്ചെടുത്തു. പിഴയായി വിധിച്ച ഒരു ലക്ഷം രൂപ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. അഞ്ച് സാക്ഷികളെ വിസ്തരിച്ചാണ് പ്രതിക്കെതിരായ കുറ്റകൃത്യം പ്രോസിക്യൂഷൻ തെളിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.