കടുങ്ങല്ലൂർ: എടയാറിൽനിന്ന് പിടികൂടിയ യൂറിയ കാർഷികാവശ്യത്തിനുള്ളതാണെന്ന് സ്ഥിരീകരിച്ചു. ഇതേതുടർന്ന് എടയാർ വ്യവസായമേഖലയിലെ പശക്കമ്പനിക്കെതിരെ ബിനാനിപുരം പൊലീസ് കേസെടുത്തു. എടയാർ വ്യവസായമേഖലയിലെ ഒരു പശക്കമ്പനിയിൽനിന്ന് ബുധനാഴ്ച വൈകീട്ട് ഒരുലോഡ് യൂറിയയാണ് പൊലീസ് പിടികൂടിയത്. കാർഷികാവശ്യത്തിനുള്ള യൂറിയയാണ് വ്യവസായിക ആവശ്യത്തിന് എത്തിക്കുന്നതെന്ന് ആരോപിച്ച് നാട്ടുകാർ തടഞ്ഞതോടെ ബിനാനിപുരം എസ്.ഐ സ്റ്റെപ്റ്റോ ജോണിെൻറ നേതൃത്വത്തിൽ െപാലീസെത്തി വാഹനവും യൂറിയയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന്, വ്യാഴാഴ്ച രാവിലെ കൃഷി അസിസ്റ്റൻറ് ഡയറക്ടർ ബബിത, കൃഷി ഓഫിസർ ലത എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ െപാലീസ് സ്‌റ്റേഷനിലെത്തി പരിശോധിച്ചു. കാർഷികാവശ്യത്തിനുള്ള 167 ചാക്ക് യൂറിയാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതുസംബന്ധിച്ച് ജില്ല കൃഷി ഓഫിസർക്ക് നൽകുന്ന റിപ്പോർട്ട് പിന്നീട് കലക്ടർക്ക് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.