കൊച്ചി: കേരള ട്രാൻസ്പോർട്ട് ഡെവലപ്മെൻറ് ഫിനാൻസ് കോർപറേഷൻ (കെ.ടി.ഡി.എഫ്.സി) എം.ഡിയായിരിക്കെ വായ്പ അനുവദിച്ചുെവന്ന കേസിൽ വിജിലൻസിെൻറ തുടർ നടപടികൾ റദ്ദാക്കണമെന്ന മുൻ ഡി.ജി.പി ടി.പി സെൻകുമാറിെൻറ ഹരജി ഹൈകോടതി ഇൗമാസം ആറിന് പരിഗണിക്കാൻ മാറ്റി. വായ്പ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന പരാതിയെ തുടർന്നാണ് സെൻകുമാറിനെതിരെ വിജിലൻസ് നടപടികൾ ആരംഭിച്ചത്. പരാതിയിൽ ത്വരിതാന്വേഷണം പൂർത്തിയാക്കി വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയെന്നും കോടതിയുടെ തുടർ നടപടിക്ക് കാത്തിരിക്കുകയാണെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. 2009 --2011 കാലയളവിൽ എം.ഡിയായിരിക്കെ രണ്ട് വായ്പ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് കഴിഞ്ഞ മേയിൽ നൽകിയ ഒരു പരാതി കഴമ്പില്ലെന്ന് വ്യക്തമാക്കി സെപ്റ്റംബർ 14 ന് വിജിലൻസ് കോടതി റദ്ദാക്കിയതാണെന്നാണ് സെൻകുമാറിെൻറ വാദം. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ അംഗമായി നിയമിക്കുന്നതിന് തെൻറ പേര് പരിഗണിക്കുന്നതിനിടെ തിരുവനന്തപുരം സ്വദേശി എ.ജെ സുക്കർണോ നൽകിയ ഇതേ പരാതിയാണ് നിലവിലുള്ളതെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.