കൊച്ചി: ഒക്ടോബര്‍ ആറിന് നടന്ന യു.ഡി.എഫ് ഹര്‍ത്താലിൽ പാലാരിവട്ടം ബൈപാസില്‍ കെ.എസ്.ആര്‍.ടി.സി ബസിെൻറ മുന്നിലെ ഗ്ലാസ് കല്ലെറിഞ്ഞ് തകർത്ത കേസിലെ പ്രതികള്‍ റിമാന്‍ഡില്‍. യു.ഡി.എഫ് അനുഭാവികളായ കടവന്ത്ര സ്വദേശി ചിറമേല്‍ വീട്ടില്‍ ലിജോ ജോസ്(30), വെണ്ണല തൈപ്പറമ്പ് െലയിന്‍ ശ്രീപദം വീട്ടില്‍ വിനയകൃഷ്ണന്‍ (26) എന്നിവരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് െപാലീസ് അറിയിച്ചു. സി.സി ടി.വി കാമറയും മൊബൈല്‍ നമ്പറുകള്‍ സൈബര്‍ സെല്‍ വഴി പരിശോധിച്ചും െപാലീസ് അന്വേഷണം ഊര്‍ജിതമാക്കി എന്നറിഞ്ഞതോടെയാണ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയില്‍ കീഴടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.