കാസർകോട്: ചൈനയിൽനിന്ന് ഫ്യൂജി ആപ്പിൾ, ഇൗജിപ്തിൽനിന്ന് സിട്രസ് നാരങ്ങ, ഗ്ലോബ് മുന്തിരി, വാഷിങ്ടൺ ആപ്പിൾ......റമദാന് എത്തിയതോടെ പരമ്പരാഗത നാടന്‍ പഴങ്ങളുടെ ഇടയില്‍ വിദേശ പഴങ്ങളും സ്ഥാനം പിടിച്ചു. പഴങ്ങൾക്ക് വില അത്രകണ്ട് കൂടിയിട്ടുമില്ല. മഴ പെയ്യാതെ വേനൽ തുടരുകയാണെങ്കിൽ പഴങ്ങൾ വിപണിയിൽ കിട്ടാത്ത അവസ്ഥയുണ്ടാവുകയും വില കൂടാനുള്ള സാധ്യതയുമുണ്ട്. ചൂടായതുകൊണ്ട് പഴങ്ങൾ നശിച്ചുപോകുന്ന അവസ്ഥയുമുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.
മഴ പെയ്തുതുടങ്ങിയാൽ വില കുറയാനും സാധ്യതയുണ്ട്. മംഗളൂരുവിൽ നിന്നാണ് പഴങ്ങൾ ഇവിടത്തേക്ക് കൊണ്ടുവരുന്നത്. നാടൻ വത്തക്കക്ക് കിലോ 20 രൂപയാണ് വില. ഷമാം: 50രൂപ. മടിക്കേരി ഒാറഞ്ചിന് 120 രൂപയാണ് വില. മുന്തിരി 70, മുസംബി 60, മാങ്ങ 60, പപ്പായ 40, പൈനാപ്പിൾ 50 എന്നിങ്ങനെയാണ് നഗരത്തിലെ വില. ആപ്പിളില്‍ കശ്മീരി, ഡല്‍ഹി, മിസ്രി ഇനങ്ങള്‍ക്കൊപ്പം തന്നെ ഫ്യൂജി, ബെല്‍ജിയം, യു.എസ് എന്നിവിടങ്ങളില്‍ നിന്നുള്ളവയും ധാരാളമായുണ്ട്. ഇറാന്, ഇറാഖ്, തുനീഷ്യ, സൗദി എന്നിവിടങ്ങളില്‍ നിന്നുള്ള ഈത്തപ്പഴ ഇനങ്ങള്‍ക്ക് 90 മുതല്‍ 5000 വരെയാണ് വില. നോമ്പുതുറകള്‍ക്കും മറ്റുമായി വില കൂടിയ ഇനമായ അജ്വ മുതലുള്ള ഇനങ്ങള്‍ തേടിയാണ് ഏറെയും ഉപഭോക്താക്കളെത്തുന്നത്.
മജ്ദൂള്‍, സെഗായ്, സഫാവി, നബൂസ് സുല്‍ തുടങ്ങിയ ഇൗത്തപ്പഴങ്ങളും മാർക്കറ്റുകളിലുണ്ട്. നോമ്പുതുറയിലെ ഒഴിച്ചുകൂടാനാവാത്ത വിഭവമായ ഉണക്കപ്പഴങ്ങളും ധാരാളമായി വില്പനക്കെത്തിയിട്ടുണ്ട്. അണ്ടിപ്പരിപ്പിന് കിലോക്ക് 800 രൂപയാണ് വില. ബദാം പരിപ്പിന് 800ഉം ഉണക്ക മുന്തിരിക്ക് 250 രൂപയുമാണ്. ബദാം പരിപ്പിന് പുറമെ പച്ച ബദാം തന്നെ കടകളിലെത്തിയിട്ടുണ്ട്. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ റമദാനും കൂടി വന്നേതാടെ നഗരം വൻ തിരക്കിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.