കുമ്പള: കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ കള്ളൻ കയറി. ശബ്ദം കേട്ട് ഇറങ്ങിവന്ന പൂജാരിയെ കണ്ട്, കവർന്ന് ചാക്കിൽ കെട്ടിയ വെള്ളിക്കട്ടികൾ ഉപേക്ഷിച്ച് മോഷ്ടാവ് ഇറങ്ങിയോടി. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. ടോയ്ലറ്റിെൻറ മേൽക്കൂരയിൽ കയറിയാണ് കള്ളൻ അകത്തുകടന്നത്. ശ്രീകോവിൽപടിക്കലും വാതിൽപടികളിലും ദ്വാരപാലക പ്രതിമകളിലും പതിച്ചിരുന്ന വെള്ളികൾ അടർത്തിയെടുത്ത് ചാക്കിലാക്കി പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൂജാരി എത്തിയത്. നാലുലക്ഷം രൂപ വിലമതിക്കുന്ന വെള്ളിയാണ് കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ക്ഷേത്രത്തിന് രാത്രി കാവലാൾ ഉണ്ടായിരുന്നെങ്കിലും ചുറ്റമ്പലത്തിന് പുറത്തുണ്ടായിരുന്ന അയാൾ കള്ളൻ കയറിയത് അറിഞ്ഞിരുന്നില്ല. പൂജാരി ബഹളം വെച്ചതിനെത്തുടർന്ന് സെക്യൂരിറ്റി എത്തുമ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടു. നിരന്തരം ആൾപെരുമാറ്റമുള്ള സ്ഥലത്തുള്ള ക്ഷേത്രത്തിൽ നടന്ന കവർച്ചശ്രമം ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. പൊലീസ് സ്റ്റേഷന് 100 മീറ്റർ മാത്രം അകലെയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കുമ്പള പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.