കാശിമഠാധിപതി സംയമീന്ദ്ര തീര്‍ഥസ്വാമിയുടെ ചാതുര്‍മാസ വ്രതത്തിന് പരിസമാപ്തി

കാഞ്ഞങ്ങാട്: ഗൗഡസാരസ്വത ബ്രാഹ്മണരുടെ ആചാര്യനായ കാശിമഠാധിപതി സംയമീന്ദ്ര തീര്‍ഥസ്വാമി ഹോസ്ദുര്‍ഗ് ലക്ഷ്മി വെങ്കിടേശ ക്ഷേത്രത്തില്‍ നടത്തിവന്ന ചാതുര്‍മാസ വ്രതത്തിന് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പരിസമാപ്തിയായി. നാലു പതിറ്റാണ്ടിന് ശേഷമാണ് കാഞ്ഞങ്ങാട് കാശി മഠാധിപതിയുടെ ചാതുര്‍മാസ വ്രതത്തിന് വേദിയായത്. വ്രതപുണ്യം തേടിയത്തെിയ നൂറുകണക്കിന് ഭക്തരുടെ നിറസാന്നിധ്യത്തില്‍ സ്വാമി നടത്തിയ മൃതികാനിമജ്ജനവും സീമോലംഘനവും വിശ്വാസികളെ ഭക്തിയില്‍ ആറാടിച്ചു. വ്രതത്തിന്‍െറ സമാപനംകുറിച്ച് ലക്ഷ്മി വെങ്കിടേശ ക്ഷേത്രക്കുളത്തിലാണ് മൃതികാനിമജ്ജന ചടങ്ങ് നടന്നത്. വ്രതം ആരംഭിക്കുമ്പോള്‍ സ്വാമിതന്നെ കളിമണ്ണില്‍ തീര്‍ത്ത രൂപങ്ങള്‍ ക്ഷേത്രക്കുളമായ സുകൃതേന്ദ്ര പുഷ്കരണിയില്‍ നിമജ്ജനം ചെയ്തു. വ്രതം അവസാനിച്ചാല്‍ നാട് കടക്കണമെന്നാണ് വിശ്വാസം. സീമോലംഘനം എന്ന് പേരുള്ള ചടങ്ങിന്‍െറ ഭാഗമായി സ്വാമി ഇന്നലെ നീലേശ്വരം പുഴ കടന്നു. വ്രതം അവസാനിച്ചാല്‍ ദേശത്തിന്‍െറ അതിര്‍ത്തി കടക്കുന്നുവെന്ന സങ്കല്‍പമാണ് ഈ ചടങ്ങ്. പിന്നീട് ക്ഷേത്രത്തിലേക്ക് തിരിച്ചത്തെിയ സംയമീന്ദ്ര തീര്‍ഥ സ്വാമിയെ ഭക്തര്‍ പൂര്‍ണകുംഭത്തോടെയാണ് വരവേറ്റത്. തുടര്‍ന്ന് രാത്രി സ്വാമി അനുഗ്രഹപ്രഭാഷണം നടത്തി. ചാതുര്‍മാസ വ്രതമാണെങ്കിലും നിത്യബ്രഹ്മചാരിമാര്‍ രണ്ടു മാസം മാത്രമാണ് വ്രതം അനുഷ്ഠിക്കേണ്ടത്. സ്വാമി ഇനി രണ്ടു മാസംകൂടി ഹോസ്ദുര്‍ഗിലെ ക്ഷേത്രത്തില്‍തന്നെ തങ്ങും. ഇനി സ്വാമിക്ക് പുറംനാടുകളിലേക്ക് പോകാം. സ്വാമി ഇന്ന് രാവിലെ ബാഗമണ്ഡലത്തിലേക്ക് പോയി. അവിടെ കാശി മഠത്തിന്‍െറ നിയന്ത്രണത്തില്‍ നിര്‍മിക്കുന്ന ആയുര്‍വേദ ഹെര്‍ബല്‍ ഗാര്‍ഡന്‍െറ സ്ഥലം പരിശോധിക്കുന്നതിനും പ്രവൃത്തികള്‍ വിലയിരുത്തുന്നതിനുമാണ് സ്വാമി ഇന്ന് രാവിലെ ബാഗമണ്ഡലത്തിലേക്ക് യാത്രതിരിച്ചത്. ഒരു വിശ്വാസി സൗജന്യമായി നല്‍കിയ 50 ഏക്കര്‍ സ്ഥലത്താണ് ആയുര്‍വേദ ഹെര്‍ബല്‍ ഗാര്‍ഡന്‍ പണിയുന്നത്. സ്വാമി ഇന്ന് വൈകുന്നേരത്തോടെ ഹോസ്ദുര്‍ഗിലെ ക്ഷേത്രത്തില്‍ തിരിച്ചത്തെും. സെപ്റ്റംബര്‍ 20 മുതല്‍ 24വരെ സ്വാമിയുടെ സാന്നിധ്യത്തില്‍ ലക്ഷ്മി വെങ്കിടേശ ക്ഷേത്രത്തില്‍ മഹാവിഷ്ണുയാഗം നടക്കും. എല്‍വി ടെമ്പിളിന്‍െറ ചരിത്രത്തില്‍ ഇതാദ്യമായാണ് യാഗം നടത്തുന്നത്. 40 പൂജാരിമാര്‍ നാലു ദിവസം നീളുന്ന പാരായണങ്ങളിലും ഹോമകര്‍മങ്ങളിലും മുഴുവന്‍സമയവും പങ്കെടുക്കും. ചടങ്ങ് 24ന് ഉച്ചക്ക് സ്വാമിയുടെ കാര്‍മികത്വത്തില്‍ പൂര്‍ണാഹൂതിയോടെ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.