കാഞ്ഞങ്ങാട്: നിയമസഭാതെരഞ്ഞെടുപ്പിന്‍െറ ഫലപ്രഖ്യാപന ദിനത്തില്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എയെയും എല്‍.ഡി.എഫ് നേതാക്കളെയും മാവുങ്കാലില്‍ ആക്രമിച്ച കേസില്‍ ആറ് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മാവുങ്കാല്‍ മേലടുക്കത്തെ ബാലരാമന്‍ (24), മാവുങ്കാല്‍ കല്യാണ്‍റോഡിലെ ഓട്ടോഡ്രൈവര്‍ എം. രാജേഷ് (30), കല്യാണ്‍ റോഡ് മൈക്കാനത്തെ എസ്. സുധീഷ് (24), എം. രാഹുല്‍ (18), കല്യാണ്‍ റോഡിലെ സോഡ കമ്പനി ജീവനക്കാരന്‍ എം. അരുണ്‍ (18), അജാനൂര്‍ കാട്ടുകുളങ്കരയിലെ ബി. ബാബു എന്ന കട്ട ബാബു (47) എന്നിവരെയാണ് ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റു ചെയ്തത്. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേറ്റ് കോടതി ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എയെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തുറന്ന വാഹനത്തില്‍ ആനയിച്ച് വിജയാഹ്ളാദ പ്രകടനമായി പോകുമ്പോഴാണ് മാവുങ്കാല്‍ മൂലക്കണ്ടത്തിനടുത്ത് ദേശീയ പാതയില്‍ സംഘടിച്ചത്തെിയ 100ഓളം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഇരുമ്പു വടികൊണ്ടുള്ള അടിയേറ്റ് എം.എല്‍.എയുടെ കൈയൊടിഞ്ഞു. സി.പി.എം സംസ്ഥാന സമിതിയംഗം എ.കെ. നാരായണന്‍, ജില്ലാ കമ്മിറ്റിയംഗം ടി.കെ. രവി, സി.പി.ഐ സംസ്ഥാന സമിതിയംഗം കെ.വി. കൃഷ്ണന്‍, ജീപ്പ് ഡ്രൈവര്‍ ഹക്കീം എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. സ്ഥലത്തെ സി.സി.ടി.വി കാമറ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. കണ്ടാലറിയാവുന്ന 100ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.