നീലേശ്വരം: കാക്കക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞാണ്. അതേപോലെ മടിക്കൈ നിടുങ്കണ്ടയിലെ ബാലകൃഷ്ണ പണിക്കരുടെ ഭാര്യ യമുനക്കും പൊന്‍കുഞ്ഞാണ് ദിവസവും മുടങ്ങാതെ വീട്ടിലത്തെുന്ന കാക്കക്കുഞ്ഞ്. അഞ്ചുവര്‍ഷമായി വീട്ടിലെ ഒരംഗത്തെ പോലെയാണ് ഈ കാക്ക. രാവിലെയും ഉച്ചക്കും വൈകീട്ടും കൃത്യമായി എത്തും. യമുന നല്‍കുന്ന ആഹാരം കഴിച്ച് തിരിച്ചുപോകും. യമുന സ്നേഹത്തോടെ വിളിച്ചാല്‍ പാറിവന്ന് മടിയിലിരിക്കും. കൈയില്‍ കരുതുന്ന ആഹാരം കൊത്തിയെടുത്ത് കഴിക്കും. കാക്കയുടെ കഴുത്തിന്‍െറ ഭാഗത്തുള്ള വെളുത്ത പുള്ളി മറ്റു കാക്കകളില്‍നിന്ന് ഈ കാക്കയെ വേര്‍തിരിച്ചുനിര്‍ത്തുന്നു. നിടുങ്കണ്ടയിലെ വീട്ടിലത്തെുന്ന കാക്ക മുറ്റത്തത്തെി കരയുമ്പോള്‍ ആഹാരവുമായി യമുന ഓടിയത്തെും. മടിയിലിരുന്ന് കാക്കയെ തലോടുമ്പോള്‍ സ്നേഹപ്രകടനം നാട്ടുകാര്‍ക്കും കൗതുകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.