ചിത്താരിയില്‍ വീണ്ടും കടല്‍ക്ഷോഭം; വീട് തകര്‍ന്നു

അജാനൂര്‍: ചിത്താരിയില്‍ കടല്‍ക്ഷോഭത്തില്‍ വീട് തകര്‍ന്നു. ഏഴ് തെങ്ങുകള്‍ കടലെടുത്തു. ശനിയാഴ്ച രാവിലെയോടെ കടല്‍ക്ഷോഭം രൂക്ഷമാവുകയായിരുന്നു. ചിത്താരി ഉപദ്വീപിലെ ലക്ഷ്മിയുടെ ഓടിട്ട വീടാണ് കടല്‍ക്ഷോഭത്തില്‍ തകര്‍ന്നത്. ഇവരുടെ മൂന്നു തെങ്ങുകളും കടലെടുത്തു. തൊട്ടടുത്ത വാസുവിന്‍െറ നാലു തെങ്ങുകളും കടപുഴകി. പ്രദേശത്ത് ഒമ്പത് വീടുകള്‍ കടല്‍ക്ഷോഭ ഭീഷണിയിലാണ്. കാര്‍ത്യായനി, ശാന്ത, അംബിക ചന്ദ്രന്‍, സരോജിനി, മാധവി, സുന്ദരന്‍, സതീശന്‍, ശശാങ്കന്‍, ചന്ദ്രന്‍ എന്നിവരുടെ വീടുകളാണ് ഭീഷണിയിലായത്. ശക്തമായ കടല്‍ഭിത്തിയില്ലാത്തത് കാരണം ഭീതിയോടെയാണ് തീരവാസികള്‍ ദിവസങ്ങള്‍ കഴിച്ചുകൂടുന്നത്. നിലവില്‍ കരയിലേക്ക് പത്ത് മീറ്ററിലേറെ കടല്‍കയറിയെന്ന് തീരദേശവാസികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.