കാസര്‍കോട്: എല്‍.ബി.എസ് എന്‍ജിനീയറിങ് കോളജിലെ വിവിധ അധ്യാപക അനധ്യാപകരുടെ കുറവ് പരിഹരിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ചേംബറില്‍ നടന്ന ഉന്നതതല യോഗം തീരുമാനിച്ചു. കാസര്‍കോട് എല്‍.ബി.എസ് എന്‍ജിനീയറിങ് കോളജില്‍ ഒഴിവുള്ള 24 അധ്യാപകരുടെ തസ്തികകളില്‍ ഉടന്‍ നിയമനം നടത്തും. തിരുവനന്തപുരത്തേക്ക് മാറ്റിയ തസ്തികകള്‍ ഉടന്‍ പുന$സ്ഥാപിക്കുന്നതിനും ഡെപ്യൂട്ടേഷന് പോയിരുന്ന എല്ലാ തസ്തികകളും സമയബന്ധിതമായി റദ്ദ് ചെയ്യുന്നതിനും തീരുമാനമായി. കോളജ് ഓഫിസില്‍ ഒഴിവുള്ള സീനിയര്‍ സൂപ്രണ്ട്, അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്‍റ്, ക്ളര്‍ക്ക് എന്നീ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തും. അടിസ്ഥാന സൗകര്യങ്ങളും വികസന പ്രവര്‍ത്തനങ്ങളും ത്വരിതപ്പെടുത്താനും തീരുമാനിച്ചു. പകരം നിയമനം നടത്താതെ മറ്റൊരാളെ കോളജില്‍ നിന്നും സ്ഥലം മാറ്റാന്‍ പാടില്ളെന്നും തീരുമാനിച്ചു. എല്‍.ബി.എസ് സെന്‍ററിന് കീഴിലുള്ള രണ്ട് കോളജുകളിലെ അധ്യാപകരെ അധ്യാപക-വിദ്യാര്‍ഥി അനുപാതത്തില്‍ പുനര്‍വിന്യസിക്കുമെന്നും മന്ത്രി പറഞ്ഞു. ഗെസ്റ്റ് അധ്യാപകരുടെ വേതനം പരിഷ്കരിക്കും. അടുത്ത അധ്യയനവര്‍ഷം മുതല്‍ സിവില്‍ ഡിപ്പാര്‍ട്മെന്‍റില്‍ എം.ടെക് കോഴ്സ് ആരംഭിക്കും. യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ കെ. കുഞ്ഞിരാമന്‍ (ഉദുമ), എന്‍.എ. നെല്ലിക്കുന്ന് (കാസര്‍കോട്), ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷനല്‍ സെക്രട്ടറി എ. ഷരീഫ്, എല്‍.ബി.എസ് ഡയറക്ടര്‍ ഡോ. മുജീബ്, കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി.പി. ശ്യാമളാദേവി, കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എ. നവാസ്, പി.ടി.എയെ പ്രതിനിധാനംചെയ്ത് അബ്ദുറഹ്മാന്‍, പി. സാമുവല്‍, സണ്ണി ജോസഫ്, സി.കെ. സുരേന്ദ്രന്‍, ഡോ. വിനോദ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.