മാഹി: യു.ഡി.എഫ് നേതൃത്വത്തിൽ ഇ.ടി. അയൂബ് പ്രസിഡൻറായുള്ള അഴിയൂര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ എൽ.ഡി.എഫ് അവിശ്വാ സ നോട്ടിസ് നല്‍കി. ഒമ്പത് അംഗങ്ങള്‍ ഒപ്പിട്ട അവിശ്വാസം ബി.ഡി.ഒ മുമ്പാകെയാണ് സമര്‍പ്പിച്ചത്. 15 ദിവസത്തിനകം ഭരണസമിതി യോഗം വിളിച്ച് അവിശ്വാസം ചര്‍ച്ച ചെയ്യും. ആവശ്യമെങ്കില്‍ വോട്ടെടുപ്പ് നടത്തും. യു.ഡി.എഫില്‍നിന്ന് എൽ.ജെ.ഡിയുടെ മുന്നണിമാറ്റമാണ് അഴിയൂരില്‍ അവിശ്വാസത്തിനിടയാക്കിയത്. സി.പി.എം -നാല്, എൽ.ജെ.ഡി -മൂന്ന്, ജനതാദൾ എസ് -ഒന്ന്, സി.പി.ഐ (സ്വതന്ത്രൻ) -ഒന്ന് എന്നിങ്ങനെ ഒമ്പത് അംഗങ്ങളാണ് എല്‍.ഡി.എഫ് പക്ഷത്ത് നിലവിലുള്ളത്. മുസ്ലിംലീഗ് -നാല്, കോണ്‍ഗ്രസ് -രണ്ട്, രണ്ട് ആര്‍.എം.പി.ഐ അംഗങ്ങളുടെ പിന്തുണയോടെ എട്ട് അംഗങ്ങളാണ് യു.ഡി.എഫ് പക്ഷത്ത്. എസ്.ഡി.പി.ഐക്കുള്ള ഒരു അംഗം അഴിയൂര്‍ ഭരണമാറ്റത്തിന് നിർണായക ഘടകമായി മാറും. എസ്.ഡി.പി.ഐ പിന്തുണ എല്‍.ഡി.എഫിന് ലഭിക്കുമെന്ന സൂചനയാണ് നിലവിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.