ഫാഷിസം ഉന്നമിടുന്നത് മാധ്യമപ്രവർത്തകരെ -ടീസ്റ്റ സെറ്റൽവാദ് കണ്ണൂർ: ഫാഷിസം ഉന്നമിടുന്നത് മാധ്യമപ്രവർത്തകെരയാണെന്നും സമകാലിക ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിൽപരമായ ഭീഷണി നേരിടുന്നത് മാധ്യമപ്രവർത്തകരാണെന്നും പൗരാവകാശപ്രവർത്തക ടീസ്റ്റ സെറ്റൽവാദ് പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല ഇ.കെ നായനാര്‍ ചെയര്‍ ഫോര്‍ പാര്‍ലമെൻററി അഫയേഴ്‌സ് താവക്കര കാമ്പസില്‍ സംഘടിപ്പിച്ച 'ഇന്ത്യന്‍ പാര്‍ലമെൻററി ജനാധിപത്യം: ഭീഷണികളും വെല്ലുവിളികളും' ദ്വിദിന ദേശീയ സെമിനാറിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവർ. കറൻസി നിരോധനം പരമ്പരാഗത സാമ്പത്തികവ്യവസ്ഥയെ സാരമായി ബാധിച്ചു. മൂലധനശക്തികൾക്ക് അനുകൂലസാഹചര്യം സൃഷ്ടിക്കുകയാണ് കറൻസി നിരോധനത്തിലൂടെ നടപ്പിലായത്. ജി.എസ്.ടി സമ്പ്രദായം സാമ്പത്തിക അധികാരം മുഴുവൻ കേന്ദ്രം കൈയടക്കാനുള്ള നയത്തിെൻറ ഭാഗമാണ്. ഫാഷിസം വലിയ വെല്ലുവിളികൾ ഉയർത്തുകയാണ്. കേവലം ഹിന്ദു-മുസ്ലിം വിഷയമായി അതിനെ കാണരുത്. ഇന്ത്യൻ ജനാധിപത്യത്തെ ഫാഷിസം വിഴുങ്ങിക്കഴിഞ്ഞു. ദലിത്, ആദിവാസി, മുസ്ലിം, സ്ത്രീ വിഷയങ്ങളിൽ നേരിടുന്ന ഭീഷണികളെ പരാജയപ്പെടുത്താൻ ഇടതുപക്ഷം മുന്നോട്ടുവരണമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.