കണ്ണൂർ: മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർമാൻ പി. മോഹൻദാസിെൻറ നേതൃത്വത്തിൽ നടന്ന സിറ്റിങ്ങിൽ 82 പരാതികൾ പരിഗണിച്ചു. ഇവയിൽ 20 കേസുകളിൽ തീർപ്പായി. റിപ്പോർട്ട് ലഭിക്കാനുള്ളവയും കൂടുതൽ അന്വേഷണം ആവശ്യമായവയുമായ കേസുകൾ നവംബർ 22ന് നടക്കുന്ന അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. പുതുതായി 10 പരാതികൾ ലഭിച്ചു. ചാല ബൈപാസിലുണ്ടായ ഗ്യാസ്ടാങ്കർ ദുരന്തത്തിൽ ഭർത്താവടക്കം കുടുംബത്തിലെ അഞ്ചുപേർ നഷ്ടപ്പെട്ട സുജിന നൽകിയ പരാതിയിൽ ചീഫ് സെക്രട്ടറിയിൽനിന്ന് കമീഷൻ റിപ്പോർട്ട് തേടി. ദുരന്തത്തിനിരയായവർക്ക് നഷ്ടപരിഹാരവും കുടുംബത്തിൽ ഒരാൾക്ക് ജോലിയും നൽകുമെന്ന സർക്കാർ വാഗ്ദാനം പൂർണമായി പാലിക്കപ്പെട്ടില്ലെന്നു കാണിച്ചായിരുന്നു പരാതി. കമീഷെൻറ ശിപാർശയിൽ ഇതുവരെ കൈക്കൊണ്ട നടപടി അറിയിക്കണമെന്നാണ് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.