കണ്ണൂർ: പയ്യന്നൂരിൽ ബി.ജെ.പി പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ ശനിയാഴ്ച നടന്ന ഹർത്താലിൽ ജനജീവിതം സ്തംഭിച്ചു. പയ്യന്നൂർ സഹകരണ ആശുപത്രിയുടെ ആംബുലൻസിനുനേരെ പരിയാരത്തുവെച്ച് ആക്രമണം നടന്നു. കല്ലേറിൽ ആംബുലൻസിെൻറയും പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയുടെയും ഗ്ലാസുകൾ തകർന്നു. ചുരുക്കം സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. ഒാഫിസുകളിൽ ഹാജർ നില കുറവായിരുന്നു. കനത്ത പൊലീസ് ബന്തവസ്സൊരുക്കിയിരുന്നെങ്കിലും ചില സ്ഥലങ്ങളിൽ വാഹനം തടയാൻ ശ്രമിച്ചത് നേരിയ കശപിശക്കിടയാക്കി. പുതിയതെരു ഹൈവേ ജങ്ഷനിൽ രാവിലെ ഏറെനേരം വാഹനങ്ങൾ തടഞ്ഞത് യാത്രക്കാരെ ബുദ്ധിമുട്ടിച്ചു. പിന്നീട് പൊലീസെത്തിയാണ് ഹർത്താലനുകൂലികളെ നീക്കംചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.