തലശ്ശേരി നഗരസഭയിൽ പരിശോധന തുടരുന്നു; 25 കിലോ പ്ലാസ്റ്റിക് പിടികൂടി

തലശ്ശേരി: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ നിരോധിക്കപ്പെട്ട 25 കിലോ പ്ലാസ്റ്റിക് പിടിച്ചെടുത്തു. ബുധനാഴ്ച രാവിലെ ആറുമുതൽ നടന്ന പരിശോധനയിൽ നഗരസഭ പരിധിയിലെ തലശ്ശേരി മത്സ്യമാർക്കറ്റ് പരിസരം, എം.എം റോഡ്, കീഴന്തിമുക്ക്, മാടപ്പീടിക, പാറാൽ, മഞ്ഞോടി, ഇടയിൽപീടിക എന്നിവിടങ്ങളിലെ 52 കടകളിലും മത്സ്യ വിൽപന നടത്തുന്ന 15 ഇരുചക്ര വാഹനങ്ങളിൽ നിന്നുമാണ് പ്ലാസ്റ്റിക് പിടികൂടിയത്. ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.പി. ബാബു, കെ.സി. ലതീഷ്, സുരേഷ്കുമാർ, യു.കെ. സനൽകുമാർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. പിടിച്ചെടുത്ത ഉൽപന്നങ്ങളുടെ അളവിനനുസരിച്ച് പിഴ ചുമത്തുകയും ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു. ചൊവ്വാഴ്ച നടത്തിയ പരിശോധനയിലും നിരോധിച്ച പ്ലാസ്റ്റിക്കിെൻറ വൻശേഖരം ആരോഗ്യ വിഭാഗം പിടികൂടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.