നീലേശ്വരം: നീലേശ്വരം പൊലീസ് സ്റ്റേഷനിൽ കയറി യുവാവ് പൊലീസ് ഉദ്യോഗസ്ഥരെ മർദിച്ചു. സംഭവത്തിൽ മണൽ മാഫിയയുമായി ബന്ധമുള്ള തെക്കൻ ബങ്കളത്തെ വിജയനെ അറസ്റ്റ് ചെയ്തു. ചന്തേര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഒാഫിസർ സലീമും കുടുംബവും സഞ്ചരിച്ച കാറും പൊലീസിനെ ആക്രമിച്ച വിജയെൻറ ബൈക്കും ചെറിയ അപകടത്തിൽപെട്ടിരുന്നു. ഇതേത്തുടർന്ന് ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. മോശമായി സംസാരിച്ച വിജയനെതിരെ നീലേശ്വരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സ്റ്റേഷനിലേക്ക് അതിക്രമിച്ചുകയറിയ വിജയൻ സലീമിനെ വീണ്ടും ആക്രമിക്കുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റൻറ് റൈറ്റർ കുമാരൻ, സിവിൽ പൊലീസ് ഒാഫിസർ മോഹനൻ എന്നിവർ തടയാൻ ശ്രമിച്ചപ്പോൾ അവരെയും മർദിക്കുകയായിരുന്നു. കുമാരെൻറ പരാതിയിൽ വിജയനെ അറസ്റ്റ് ചെയ്തു. ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.