കണ്ണൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിെൻറ ഭാഗമായി ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തില്‍ നടപ്പാക്കുന്ന തിരികെ തിരുമുറ്റത്തേക്ക് പദ്ധതിക്ക് വന്‍ സ്വീകാര്യത. ജില്ലയിലെ എല്ലാ സ്കൂള്‍തലങ്ങളിലും വിപുലമായ ജനകീയ ഇടപെടലാണ് പദ്ധതിക്കായി നടന്നുവരുന്നത്. രക്ഷിതാക്കളില്‍നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഇതുസംബന്ധിച്ച് ചേര്‍ന്ന വിദ്യാഭ്യാസവകുപ്പ് ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും യോഗം വിലയിരുത്തി. ജില്ലയിലെ പല പൊതുവിദ്യാലയങ്ങളിലും വിദ്യാര്‍ഥിപ്രവേശനത്തില്‍ കാര്യമായ മുന്നേറ്റം ഇെപ്പാഴേ ദൃശ്യമാണെന്ന് എ.ഇ.ഒമാര്‍ യോഗത്തില്‍ അറിയിച്ചു. ഒന്നാം ക്ലാസില്‍ മാത്രമല്ല, ഉയര്‍ന്ന ക്ലാസുകളിലേക്കും പൊതുവിദ്യാലയങ്ങളില്‍ ഈ വര്‍ഷം നിരവധിപേരാണ് പുതുതായി പ്രവേശനം നേടിയത്. എന്നാല്‍, ചില സ്കൂള്‍ അധികൃതര്‍ സ്ഥലപരിമിതിയും മറ്റും പറഞ്ഞ് ഇങ്ങനെ പ്രവേശനം തേടിയെത്തുന്നവരെ തിരിച്ചയക്കുന്നതായി യോഗത്തില്‍ പരാതി ഉയര്‍ന്നു. ചില സ്കൂളുകള്‍ യോഗ്യത പരിശോധന നടത്തി പ്രവേശനം നിഷേധിക്കുന്നതായും പരാതിയുണ്ട്. ഈ സമീപനം അംഗീകരിക്കാനാവില്ലെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് വ്യക്തമാക്കി. പൊതുവിദ്യാലയത്തില്‍ പ്രവേശനം ആവശ്യപ്പെട്ട് എത്തുന്ന എല്ലാ വിദ്യാര്‍ഥിക്കും പ്രവേശനം നല്‍കണമെന്നാണ് നിയമം. എന്തിെൻറ പേരിലായാലും ഈ അവകാശം നിഷേധിക്കപ്പെട്ടുകൂടാ. ഇക്കാര്യം ഗൗരവമായി കാണുമെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട ചില സ്കൂള്‍ മനേജ്മെൻറുകള് പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തോട് നിസ്സഹകരിക്കുന്നതായും യോഗത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. സ്കൂള്‍ വികസനത്തിന് പി.ടി.എയും നാട്ടുകാരും നടത്തുന്ന ശ്രമങ്ങളോട് മാനേജ്മെൻറ് മുഖംതിരിഞ്ഞുനില്‍ക്കുന്നതായാണ് ആക്ഷേപം. സ്കൂള്‍ വില്പന നടത്തുകയെന്ന താല്പര്യമാണ് ഈ സമീപനത്തിന് പിന്നിലെന്നും പരാതി ഉയര്‍ന്നു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന്മാരായ കെ.പി. ജയബാലന്‍, ടി.ടി. റംല എന്നിവര്‍ സംസാരിച്ചു. ഡി.ഇ.ഒമാര്‍, എ.ഇ.ഒമാര്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസ് ജീവനക്കാര്‍, എസ്.എസ്.എ, ആർ.എം.എസ്.എ പ്രതിനിധികള്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.