ഭാര്യയുടെ ചിഹ്നം മാറ്റി; ഭര്‍ത്താവ് നിരാഹാര സമരം തുടങ്ങി

കണ്ണൂര്‍: സ്ഥാനാര്‍ഥിയായ ഭാര്യക്ക് ആവശ്യപ്പെട്ട ചിഹ്നം അനുവദിച്ചില്ളെന്ന് ആരോപിച്ച് ഭര്‍ത്താവ് കലക്ടറേറ്റിന് മുന്നില്‍ നിരാഹാര സമരം തുടങ്ങി. കേളകം ശാന്തിഗിരിയിലെ നാരായണ കുമാറാണ് ബുധനാഴ്ച രാത്രി സമരം തുടങ്ങിയത്. ജില്ലാ പഞ്ചായത്തിലേക്ക് പേരാവൂര്‍ ഡിവിഷനില്‍നിന്ന് സ്വതന്ത്രയായി മത്സരിക്കുന്ന ഭാര്യ രാധാമണിക്ക് ഗ്ളാസ് ചിഹ്നം ആവശ്യപ്പെട്ടത് സ്വീകരിക്കാതെ ക്രിക്കറ്റ് ബാറ്റ് ചിഹ്നമായി അനുവദിച്ചു എന്നാണ് ആക്ഷേപം. ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കലക്ടറുടെ അറിയിപ്പ് കിട്ടിയത്. ഇതേതുടര്‍ന്ന് രാത്രി എട്ടരയോടെയാണ് നാരായണ കുമാര്‍ കലക്ടറേറ്റിന് മുന്നിലത്തെി സമരം പ്രഖ്യാപിച്ചത്. മരണം വരെ നിരാഹാര സമരം നടത്തുമെന്നാണ് പറയുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ക്ക് പരാതി അയച്ചിട്ടുമുണ്ട്. നേരത്തെ ലഭിച്ച ഗ്ളാസ് ചിഹ്നം ഉപയോഗിച്ച് പ്രചാരണം ആരംഭിച്ചിരുന്നതായി ഇയാള്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍ കലക്ടറേറ്റിന് മുന്നില്‍ സമരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.