കേളകം: പഴകിയ ബസുകള്‍ മാത്രം സര്‍വിസ് നടത്തുന്ന കൊട്ടിയൂര്‍-വയനാട് ചുരം റോഡില്‍ കെ.എസ്.ആര്‍.ടി.സിക്ക് വലിമുട്ടുന്നു. നിലമ്പൂര്‍, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ഡിപ്പോകളില്‍നിന്നായി വിവിധ ഭാഗങ്ങളിലേക്ക് അമ്പതിലേറെ ബസുകളാണ് ചുരം റോഡിലൂടെ ഓടുന്നത്. ആയിരക്കണക്കിന് യാത്രക്കാരെ വിവിധ ട്രിപ്പുകളിലായി വഹിക്കുന്ന ഈ റൂട്ടില്‍ ഭൂരിഭാഗം ബസുകളും കാലപ്പഴക്കം ചെന്നതാണെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു. നിറയെ യാത്രക്കാരുമായി പോകുന്ന ബസുകള്‍ വലിമുട്ടുന്നതിനെ തുടര്‍ന്ന് ആളുകളെ നിരത്തിലിറക്കി നടത്തിച്ച് ചുരം കയറുന്നത് പതിവ് കാഴ്ചയാണ്. വിവിധ ഡിപ്പോകളിലേക്ക് പുതുതായി അനുവദിക്കപ്പെടുന്ന ബസുകള്‍ കൊട്ടിയൂര്‍-വയനാട് ചുരം റോഡ് വഴി സര്‍വിസ് നടത്താത്തതിനെതിരെ യാത്രക്കാര്‍ പലതവണ അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. കൊടും വളവുകളും ചെങ്കുത്തായ മലനിരകളുമുള്ള പാതയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ അപകടത്തില്‍ പെടുന്നത് പതിവാണെങ്കിലും വന്‍ദുരന്തങ്ങള്‍ വഴിമാറുകയാണ് പതിവ്. കെ.എസ്.ആര്‍.ടി.സി ലാഭകരമായി സര്‍വിസ് നടത്തുന്ന അപൂര്‍വം റൂട്ടുകളിലൊന്നാണ് കൊട്ടിയൂര്‍-വയനാട് ചുരം പാത. കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രം സര്‍വിസ് നടത്തുന്ന ഈ പാതയിലെ പഴകിയ ബസുകള്‍ പിന്‍വലിച്ച് പുതിയത് അനുവദിക്കണമെന്നാണ് കെ.എസ്.ആര്‍.ടി.സി പാസഞ്ചേഴ്സ് അസോസിയേഷന്‍െറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.