തൊടുപുഴ: ഇന്ധനത്തിെൻറയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം ഉൾപ്പെടെ വിഷയങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാർ നയങ്ങൾക്കെതിരെ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ സമാധാനപരം. ചിലയിടങ്ങളിൽ ഹർത്താലനുകൂലികൾ വാഹനങ്ങൾ തടയുകയും സർക്കാർ ഒാഫിസുകളും കടകളും അടപ്പിക്കുകയും ചെയ്തു. തൊടുപുഴയടക്കം പ്രധാന ടൗണുകളിലെ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങളും ചില സ്വകാര്യവാഹനങ്ങളും നിരത്തിലിറങ്ങി. ജില്ലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തി. തൊടുപുഴ ഡിപ്പോയിൽനിന്ന് രാവിലെ 16 സർവിസ് നടത്തിയതായി കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. യാത്രക്കാർ ഇല്ലാതിരുന്നതിനാലാണ് മറ്റു പല സർവിസുകളും നടത്താതിരുന്നതെന്നും ഡ്രൈവർമാരും കണ്ടക്ടർമാരും ഡ്യൂട്ടിക്കായി രാവിലെ ഡിപ്പോയിൽ എത്തിയിരുന്നതായും അധികൃതർ പറഞ്ഞു. ഹർത്താലിനോടനുബന്ധിച്ച് യു.ഡി.എഫ് പ്രവർത്തകർ രാവിലെ നഗരത്തിൽ പ്രകടനവും യോഗവും നടത്തി. മുനിസിപ്പൽ മൈതാനത്തിന് സമീപം നടന്ന യോഗത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്, ജാഫർഖാൻ മുഹമ്മദ്, എൻ.ഐ. ബെന്നി, ടി.ജെ. പീറ്റർ, ജിയോ മാത്യു, വി.ഇ. താജുദ്ദീൻ, പി.എസ്. ചന്ദ്രശേഖരപിള്ള, കെ. സുരേഷ് ബാബു, ശിവദാസ്, എ.എം. ഹാരിദ്, പി.എൻ. രാജീവൻ തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് വി.എ. ജിന്ന, കെ.ജി. സജിമോൻ, എം.എ. കരീം, ടി.എൽ. അക്ബർ, രാജേഷ് ബാബു, സിബി തോമസ് തുടങ്ങിയവർ നേതൃത്വം നൽകി. പീരുമേട്: താലൂക്കിലെ മിക്ക സ്ഥലങ്ങളിലെയും വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. ദേശീയപാത 183ൽ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി.യുടെ മിക്ക ദീർഘദൂര സർവിസുകളും മുടക്കം കുടാതെ ഓടി. യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. സ്വകാര്യവാഹനങ്ങളും. ശബരിമല തീർഥാടകരുടെ വാഹനങ്ങളും നിരത്തിലുണ്ടായിരുന്നു. യു.ഡി.എഫ് പ്രവർത്തകർ ഏലപ്പാറയിൽ വാഹനങ്ങൾ തടഞ്ഞു. ഹോട്ടലുകൾ അടഞ്ഞുകിടന്നത് ഇതര സംസ്ഥാഥാനങ്ങളിൽനിന്നെത്തിയ ശബരിമല തീർഥാടകരെയും വ്യാപാരികളെയും വലച്ചു. നെടുങ്കണ്ടം: യു.ഡി.എഫ് നടത്തിയ ഹർത്താൽ നെടുങ്കണ്ടം മേഖലയിൽ പൂർണം. ചെമ്മണ്ണാർ, നെടുങ്കണ്ടം, തൂക്കുപാലം, പാമ്പാടുംപാറ എന്നിവിടങ്ങളിൽ ഹർത്താലനുകൂലികൾ വാഹനങ്ങൾ തടഞ്ഞശേഷം വിട്ടയച്ചു. രാവിലെ യു.ഡി.എഫ് പ്രവർത്തകർ നെടുങ്കണ്ടം ടൗണിൽ പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.