അടിമാലി: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി തുബാളത്ത് അബിൻസിനെയാണ് (24) മൂന്നാർ ഡിവൈ.എസ്.പി അനിരുദ്ധെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 2016 ജൂലൈയിൽ 15കാരിയെ പ്രലോഭിച്ച് പണിക്കൻകുടിയിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അടിമാലി ടൗണിലെ ഓട്ടോ ൈഡ്രവറാണ് അബിൻസ്. ഇയാളുടെ സഹായിയെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മറ്റൊരാളൊടൊപ്പം ഇടുക്കി പൊലീസ് പെൺകുട്ടിയെ പിടികൂടിയപ്പോഴാണ് പീഡന വിവരം പുറത്തായത്. 2014 മുതൽ പലയിടത്ത് കൊണ്ടുപോയി അബിൻസ് പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിനു മൊഴിനൽകി. തുടർന്ന്, ഒളിവിൽ പോയ ഇയാൾ കോതമംഗലം മുളവൂരിൽ ഒളിവിൽ താമസിക്കുകയായിരുന്നു. ഡിവൈ.എസ്.പിക്ക് പുറമെ എ.എസ്.ഐമാരായ സി.വി. ഉലഹന്നാൻ, സജി എം. പോൾ, ടി.എ. മുഹമ്മദ് എന്നിവരും അന്വേഷണത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.