അടിമാലി: വീട്ടമ്മയെ ക്രൂരമായി മർദിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഭർത്താവും സഹോദരനും സുഹൃത്തും പിടിയിൽ. സാരമായി പരിക്കേറ്റ വീട്ടമ്മ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊന്നത്തടി പഞ്ചായത്തിലെ മുതിരപ്പുഴ വിഴുക്കപ്പാറയിൽ രഘു (50) ഭാര്യയെ ക്രൂരമായി മർദിച്ചത്. ഇയാളുടെ സഹോദരൻ കുഞ്ഞപ്പൻ (60), സുഹൃത്ത് വാത്തിക്കുടി കള്ളിപ്പാറ പുളിയാനിക്കാട്ട് ജോസഫ് (70) എന്നിവരും മർദിക്കാൻ കൂടി. വീട്ടമ്മ ചികിത്സ തേടി ആശുപത്രിയിൽ എത്തിയതോടെയാണ് മദ്യപിച്ചെത്തി കാലങ്ങളായി തുടരുന്ന മർദനത്തിെൻറ വിവരം പുറത്തറിയുന്നത്. തുടർന്ന് ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളത്തൂവൽ എസ്.ഐ എസ്. ശിവലാലിെൻറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. രഘുവിെൻറ സുഹൃത്ത് ജോസഫ് മുമ്പ് കൊലപാതക കുറ്റത്തിനു ജയിൽ ശിക്ഷ അനുഭവിച്ച ആളാണ്. സഹോദരൻ കുഞ്ഞപ്പൻ പീഡനക്കേസിലും പ്രതിയാണ്. അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.