തൊടുപുഴ: ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടുന്ന ശീട്ടുകളി സംഘത്തിൽനിന്ന് പിടിച്ചെടുത്ത പണം പൊലീസ് ഉദ്യോഗസ്ഥർ വീതംെവച്ചെടുത്തതായി പരാതി. സംഭവത്തെക്കുറിച്ച് സ്പെഷൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം കുമ്മംകല്ലിന് സമീപത്തെ വാടകവീട്ടിൽ ശീട്ടുകളിച്ച മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ എ.എസ്.ഐയുടെ നേതൃത്വത്തിൽ പിടികൂടിയിരുന്നു. 15,000 രൂപയും ഇവരിൽനിന്ന് പിടിച്ചെടുത്തു. എന്നാൽ, കേസിൽ 4470 രൂപ മാത്രമാണ് ഉൾപ്പെടുത്തിയതെന്നും പരാതി. ബാക്കി തുക എ.എസ്.ഐയും കൂടെയുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസറും വീതംവെച്ചെന്നുമാണ് പരാതി. സ്പെഷൽ ബ്രാഞ്ച് ഉടൻ റിപ്പോർട്ട് നൽകുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.