തൊടുപുഴ: കാറ്റിലും മഴയിലും ആലക്കോട് പഞ്ചായത്തിലെ ഇഞ്ചിയാനി, അഞ്ചിരി മേഖലയില്‍ കനത്ത നാശം. മരംവീണ് നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നു. നൂറോളം റബര്‍ മരങ്ങള്‍ മഴയില്‍ നിലംപൊത്തി. ബുധനാഴ്ച വൈകീട്ടോടെയുണ്ടായ കനത്ത കാറ്റിലാണ് വ്യാപക നാശമുണ്ടായത്. ഇഞ്ചിയാനി വേലിക്കകത്ത് തങ്കച്ചന്‍െറ വീടിന് മുകളിലേക്ക് വാകമരം കടപുഴകി വീണ് വീട് തകര്‍ന്നു. തങ്കച്ചന്‍െറ ഭാര്യ വീട്ടിലുണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് ഇറങ്ങിയോടിയതിനാല്‍ അപകടം ഒഴിവായി. കല്ളോലിക്കല്‍ ജോസഫിന്‍െറ വീടിന്‍െറ ഷീറ്റുകള്‍ പറന്നുപോയി. ഇഞ്ചിയാനി കല്ലുകുന്നേല്‍ ജയിംസിന്‍െറ വീടിന്‍െറ മേച്ചില്‍ ഷീറ്റുകളും തകര്‍ന്നു. പ്രദേശത്തെ നൂറുകണക്കിന് റബര്‍ മരങ്ങളും കടപുഴകി വീണു. വാഴ, കപ്പ ഉള്‍പ്പെടെയുള്ള കൃഷി നശിച്ചു. മരങ്ങള്‍ വൈദ്യുതിലൈനിന് മുകളിലേക്ക് വീണ് പോസ്റ്റുകള്‍ പലതും തകരാറിലായതോടെ വ്യാഴാഴ്ചയും പ്രദേശത്തെ വൈദ്യുതിബന്ധം പുന$സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. വ്യാഴാഴ്ച ഉച്ചയോടെയാണ് വൈദ്യുതി ബന്ധം പുന$സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.