തൊടുപുഴ: സമയക്രമം പാലിച്ചില്ലെന്ന് ആരോപിച്ച് സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. ഒരു ബസിെൻറ ചില്ല് തകർത്തതായി പരാതി. തൊടുപുഴ-വണ്ണപ്പുറം റൂട്ടിലോടുന്ന ബിബിൻസ് ബസിെൻറ ചില്ലാണ് പൂമാല റൂട്ടിൽ ഓടുന്ന എംപീസ് ബസിലെ ജീവനക്കാർ തകർത്തതായി ആരോപിക്കുന്നത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചേമുക്കാലോടെ പ്രൈവറ്റ് ബസ് സ്റ്റാൻഡിലാണ് സംഭവം. മങ്ങാട്ടുകവല സ്റ്റാൻഡിൽ എംപീസ് ബസിെൻറ സമയത്താണ് ബിബിൻസ് ബസ് കയറിയതെന്നാണ് ഇവരുടെ ആരോപണം. പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തിയ ഉടൻ എംപീസ് ബസിലെ ജീവനക്കാർ ഇരുമ്പ് ദണ്ഡുകളുമായെത്തി ബിബിൻസ് ബസിെൻറ മുന്നിലെ ചില്ല് അടിച്ചു തകർത്തെന്നാണ് പരാതി. യാത്രക്കാർ ബസിൽനിന്ന് ഇറങ്ങുന്നതിന് മുന്നേയായിരുന്നു അക്രമം. ചില്ല് അടിച്ചുടക്കുന്നതിനിടെ ബസിൽ ഉണ്ടായിരുന്ന കുഞ്ഞിന് ചില്ല് കൊണ്ട് പരിക്കേറ്റതായി പറയുന്നുണ്ട്. തുടർന്ന് രണ്ട് ബസുകളും പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷൻ വളപ്പിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.