താലൂക്ക് ആശുപത്രിയിൽ ഗർഭിണിക്ക് ചികിത്സ വൈകിയെന്ന് പരാതി

നെടുങ്കണ്ടം: ഗർഭിണിക്ക് താലൂക്ക് ആശുപത്രിയിൽ ചികിത്സ വൈകിയതായി പരാതി. തൂക്കൂപാലം പൂഷ്പകണ്ടം കീഴേകുന്നത്ത് ആരണ്യക്കാണ് ചികിത്സ വൈകിയത്. വ്യാഴാഴ്ച പുലർച്ചെ ഛർദിയും വയറുവേദനയും അനുഭവപ്പെട്ട യുവതിയെ പിതാവ് രാജുവും ബന്ധുക്കളും ചേർന്നാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പുലർച്ചെ 4.15ന് കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ചെങ്കിലും നഴ്സുമാരാണ് പ്രാഥമിക ചികിത്സ നൽകിയത്. ഡ്യൂട്ടി ഡോക്ടറെ ബന്ധുക്കൾ അന്വേഷിച്ചെങ്കിലും ഇപ്പോൾ എത്തുമെന്നായിരുന്നു മറുപടി. പുലർച്ചെ 5.30 വരെയും ഡ്യൂട്ടി ഡോക്ടർ എത്തിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതിനിടെ ആരണ്യക്ക് അസ്വസ്ഥത വർധിച്ചതിനെ തുടർന്ന് പിതാവ് രാജു താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ അറിയിച്ചു. ഇതിനുശേഷമാണ് ഡ്യൂട്ടി ഡോക്ടർ എത്തിയത്. തുടർന്ന് യുവതിയെ ബന്ധുക്കൾ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരെ ആരോഗ്യവകുപ്പിന് പരാതി നൽകുമെന്ന് രാജു അറിയിച്ചു. എന്നാൽ, ഡ്യൂട്ടി ഡോക്ടർ സ്ഥലത്തുണ്ടായിരുന്നെന്നും നഴ്സുമാരുടെ നേതൃത്വത്തിൽ പ്രാഥമിക ചികിത്സ നൽകിയെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.