തൊടുപുഴ: പെണ്‍കുട്ടിയെ ശല്യം ചെയ്ത യുവാവിന് തൊടുപുഴ പൊലീസ് കൊടുത്തത് കടന്ന പണി. തൊടുപുഴ സ്വദേശിയായ യുവാവിനെയാണ് പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഇമ്പോസിഷന്‍ എഴുതാന്‍ ശിക്ഷിച്ചത്. അതും ഒരു വട്ടമല്ല പലവട്ടം. ‘ഇനി ഞാന്‍ ഒരു പെണ്‍കുട്ടിയുടെയും പിറകെ നടന്ന് ശല്യപ്പെടുത്തില്ളെന്ന് 150 തവണ എഴുതാനാണ് ഉദ്യോഗസ്ഥന്‍ ആദ്യം നിര്‍ദേശിച്ചത്. 200 പേജിന്‍െറ ബുക്കില്‍ യുവാവ് ഇമ്പോസിഷന്‍ പൂര്‍ത്തിയാക്കി.

എന്നാല്‍, സി.ഐയെ കാണിച്ചപ്പോള്‍ വാചകത്തിലെ ‘നടന്ന്’ എന്ന വാക്ക് മൂന്നിടത്ത് അപ്രത്യക്ഷമായതായി കണ്ടത്തെി. തുടര്‍ന്ന് 500 തവണ വൃത്തിയായി എഴുതാന്‍ നിര്‍ദേശിച്ചു. ഇതുമായി ചെന്നപ്പോള്‍ പഠിച്ച് നന്നായിക്കൊള്ളാമെന്നുകൂടി ചേര്‍ത്ത് എഴുതാന്‍ നിര്‍ദേശിച്ചു. ഇതുപ്രകാരം ഇമ്പോസിഷനുമായി എത്തിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉണ്ടായിരുന്നില്ല. ഈസമയം ഓഫിസിലുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥന്‍ 500 തവണ കൂടി എഴുതി വരാന്‍ പറഞ്ഞു.

സ്കൂള്‍ അധികൃതരാണ് വിദ്യാര്‍ഥിനിയുടെ പിന്നാലെ നടന്ന് യുവാവ് ശല്യം ചെയ്യുന്ന വിവരം പൊലീസിനെ അറിയിച്ചത്. വിദ്യാര്‍ഥിനി ഇതുസംബന്ധിച്ച് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.