തൊടുപുഴ: തൊടുപുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ബസുകള്‍ കേന്ദ്രീകരിച്ച് മോഷണം വ്യാപകം. ജീവനക്കാരുടെ പണവും ടിക്കറ്റ് റാക്കുമാണ് കവരുന്നത്. ആറു മാസത്തിനിടെ നിരവധി തവണ മോഷണം നടന്നിട്ടുണ്ട്. കണ്ടക്ടര്‍മാരുടെ എണ്ണായിരത്തോളം രൂപ നഷ്ടപ്പെട്ടു. എന്നാല്‍, മോഷ്ടാക്കളെ പിടികൂടാനായിട്ടില്ല. ബസ് ഡിപ്പോയില്‍ നിര്‍ത്തിയിട്ട ശേഷം ജീവനക്കാര്‍ ഭക്ഷണം കഴിക്കാനടക്കം പുറത്തേക്ക് പോകുമ്പോള്‍ ടിക്കറ്റ് റാക്കും പണവും ബസിനുള്ളില്‍വെച്ചാണ് പോകുന്നത്. കഴിഞ്ഞദിവസം സ്വകാര്യ സ്റ്റാന്‍ഡില്‍നിന്ന് വനിതാ ജീവനക്കാരിയുടെ പണവും മോഷണം പോയി. കെ.എസ്.ആര്‍.ടി.സി ബസുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നവരാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്‍െറ സംശയം. കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ട ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു. ഇതിനു മുമ്പ് നിരവധി തവണ ടിക്കറ്റ് റാക് മോഷണം പോയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് മദ്യപന്‍ ഓടിച്ച സംഭവവും നടന്നു. അടുത്തിടെ, നഗരത്തിലെ സ്വകാര്യ ബസുകളിലും മോഷണം വ്യാപകമാണ്. നിരവധി പേരുടെ പണം നഷ്ടമായിട്ടുണ്ട്. എന്നാല്‍, കെ.എസ്.ആര്‍.ടി.സിയിലെ മോഷണം ജീവനക്കാരെ മാത്രം കേന്ദ്രീകരിച്ചാണ്. സംഭവത്തില്‍ തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.