തൊടുപുഴ: ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഒരുവിഭാഗം ജീവനക്കാര്‍ പണിമുടക്കിയതിനത്തെുടര്‍ന്ന് ജില്ലയിലെ വിവിധ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍നിന്നുള്ള സര്‍വിസുകള്‍ മുടങ്ങി. കോണ്‍ഗ്രസ് അനുകൂല സംഘടന ടി.ഡി.എഫ്, ബി.എം.എസ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു സമരം. ഇടതുപക്ഷ യൂനിയനകുള്‍ സമരത്തില്‍ പങ്കെടുത്തില്ല. തെടുപുഴയില്‍ പണിമുടക്കിയ ജീവനക്കാര്‍ ഡിപ്പോ ഉപരോധിച്ചു. രാവിലെ പതിവുപോലെ ബസുകള്‍ ഓടിത്തുടങ്ങിയെങ്കിലും പത്തരയോടെ സമരക്കാര്‍ തൊടുപുഴയില്‍നിന്നുള്ള ബസുകള്‍ തടഞ്ഞതോടെ ഭൂരിഭാഗവും ഓട്ടംനിര്‍ത്തി. മറ്റ് ഡിപ്പോകളില്‍നിന്നുള്ള ദീര്‍ഘദൂര ബസുകളെ സ്റ്റാന്‍ഡില്‍ കയറാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ജീവനക്കാര്‍ സ്റ്റാന്‍ഡിന്‍െറ കവാടത്തില്‍ മണ്ണും വെള്ളവും പ്രതീകാത്മക ഭക്ഷണമാക്കി കുത്തിയിരുന്നു. മൂലമറ്റം ഡിപ്പോയില്‍ നാല് ഷെഡ്യൂളുകള്‍ മുടങ്ങി. കട്ടപ്പന ഡിപ്പോയില്‍ മൂന്ന് ബസുകളുടെ സര്‍വിസ് മുടങ്ങി. പല വിഭാഗങ്ങളിലും ജോലിക്കാര്‍ ഹാജരാകാതിരുന്നത് ഡിപ്പോയുടെ പ്രവര്‍ത്തനം അവതാളത്തിലാക്കി. പണിമുടക്കിയ ജീവനക്കാര്‍ ഡിപ്പോക്ക് മുന്നില്‍ ധര്‍ണ നടത്തി. കുമളി ഡിപ്പോയിലെ 56 ഷെഡ്യൂളുകളില്‍ 40 എണ്ണവും ജീവനക്കാരുടെ സമരത്തത്തെുടര്‍ന്ന് റദ്ദാക്കേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.