രാജാക്കാട്: ശാന്തന്‍പാറ രാജാപ്പാറമെട്ടിന് സമീപം മരങ്ങള്‍ പിഴുതുമാറ്റി മലയിടിച്ച് നിരത്തിക്കൊണ്ടിരുന്ന മണ്ണുമാന്തി യന്ത്രവും ഓപറേറ്റര്‍ ഉള്‍പ്പെടെ രണ്ടാളുകളെയും ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ പി.പി. അനില്‍കുമാറിന്‍െറ നേതൃത്വത്തില്‍ വനപാലകസംഘം പിടികൂടി. യന്ത്രത്തിന്‍െറ ഓപറേറ്റര്‍ തമിഴ്നാട് സേലം സ്വദേശി തങ്കബാലു, സഹായി ശാന്തന്‍പാറ പുത്തടി സ്വദേശി സുരേഷ് എന്നിവരാണ് പിടിയിലായത്. ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരു സഹായി ബൈസണ്‍വാലി സ്വദേശി ജോസ് ഓടി രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ പ്രദേശത്ത് വനപാലകസംഘം പട്രോളിങ് നടത്തുന്നതിനിടെയാണ് അനധികൃതമായി പണികള്‍ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 11 മരങ്ങള്‍ ചുവടെ പിഴുതിട്ടിരിക്കുന്നതായും മറ്റ് നിരവധി ചെറുമരങ്ങള്‍ മണ്ണിട്ട് മൂടിയിരിക്കുന്നതായും കണ്ടത്തെി. മതികെട്ടാന്‍ചോല ദേശീയോദ്യാനത്തോട് ചേര്‍ന്ന പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശമാണിത്. ഫൈ്ളയിങ് സ്ക്വാഡ് ഫോറസ്റ്റര്‍മാരായ പ്രദീപ്കുമാര്‍, വി.കെ. ഷൈന്‍, വി.എസ്. സാജു, പൊന്മുടി ബീറ്റ് ഫോറസ്റ്റര്‍ ഗിരിചന്ദ്രന്‍, ജോണ്‍സണ്‍, ബിജു സെബാസ്റ്റ്യന്‍ എന്നിവരാണ് വനപാലക സംഘത്തില്‍ ഉണ്ടായിരുന്നത്. പിടിയിലായവരെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.