മൂട്ടം: വാഹനാപകടത്തില്‍ സഹായിക്കാനത്തെിയവരെയും കാഴ്ചക്കാരെയും മുട്ടത്ത് പൊലീസ് പെറ്റിക്കേസില്‍ പെടുത്തിയതായി പരാതി. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയത് നേരിയ സംഘര്‍ത്തിനിടയാക്കി. മുട്ടം ടൗണില്‍ ശനിയാഴ്ച വൈകീട്ട് ഏഴരയോടെയാണ് അപകടം. കാറും ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വെട്ടിമാറിയ ഓട്ടോ എതിരെ വന്ന ബൈക്കിലിടിച്ച് കാല്‍നടക്കാരന് പരിക്കേറ്റു. അപകടം പറ്റി ടൗണിന് കുറുകെ കിടന്ന വാഹനങ്ങള്‍ ജനം നീക്കം ചെയ്യുന്നതിനിടെ പൊലീസ് അവിടെ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് ഉള്‍പ്പെടെ പെറ്റിക്കേസ് നല്‍കിയത് ജനത്തെ രോഷാകുലരാക്കി. ഇതിനിടെ ഒരു ബൈക്ക് യാത്രക്കാരന്‍െറ വാഹനത്തിന്‍െറ താക്കോല്‍ പൊലീസ് ഊരിയെടുത്തു കൊണ്ടുപോയി. ഇതറിഞ്ഞ് നാട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. പൊലീസും നാട്ടുകാരുമായി വാക്കേറ്റത്തിലായി. ജനം മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു. ഒടുവില്‍ എസ്.ഐ ജയകുമാര്‍ വാഹനത്തിന്‍െറ താക്കോല്‍ മടക്കി നല്‍കി പെറ്റിക്കേസില്‍നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പിരിഞ്ഞുപോകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.