താന്നിമൂട് റോഡും പാലവും അപകടക്കെണിയൊരുക്കുന്നു

നെടുങ്കണ്ടം: താന്നിമൂട് റോഡും പാലവും സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി. നെടുങ്കണ്ടത്തുനിന്ന് താന്നിമൂട് പാലം വരെയുള്ള ഭാഗം നിരവധി കുഴികളാണ്. ഇത് പലപ്പോഴും അപകടത്തിന് വഴിയൊരുക്കുന്നു. ഇരുചക്ര വാഹനങ്ങളാണ് പലപ്പോഴും അപകടത്തില്‍പെടുക. ഈ റോഡില്‍ അറ്റകുറ്റപ്പണി നടത്തിയിട്ട് കാലങ്ങളായി. ഏതെങ്കിലും മന്ത്രിമാര്‍ നെടുങ്കണ്ടത്ത് വരുമ്പോള്‍ മാത്രം കുഴികളില്‍ മണ്ണിട്ട് നികത്തി പുറമെ അല്‍പം ടാര്‍ ഒഴിക്കുക മാത്രമാണ് ചെയ്യുന്നത്. ഇതിന്‍െറ ആയുസ്സ് രണ്ടോ മൂന്നോ ദിവസം മാത്രമാണ്. എസ്.ഡി.എ സ്കൂള്‍ ജങ്ഷനിലും സമീപത്തെ കൊടുംവളവിലും വലിയ ഗട്ടറുകളാണുള്ളത്. ഇവിടെ ഇരുചക്ര വാഹനങ്ങള്‍ മറിയുക പതിവാണ്. മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്നതും ദുരിതമാണ്. താന്നിമൂട് ജങ്ഷന് സമീപത്ത് ജലവിതരണ പൈപ്പുകള്‍ റോഡിന് മുകളില്‍ ഉയര്‍ന്നുനില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ഇതുവരെ പൈപ്പ് നീക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. താന്നിമൂട് പാലവും അപകടനിലയിലാണ്. പാലത്തില്‍ നിരവധി കുഴികളുണ്ട്. ഇത് ഏറെ അപകടം ക്ഷണിച്ചുവരുത്തുന്നു. കല്ലാര്‍ പാലം പുതുക്കിപ്പണിയല്‍ ആരംഭിക്കുന്നതോടെ മുഴുവന്‍ വാഹനങ്ങളും ഇതുവഴി മാറ്റിവിടാനാണ് ആലോചന. എന്നാല്‍, ഈ റോഡ് തകര്‍ന്നതിനാല്‍ ഇതുവഴി വാഹന ഗതാഗതം വര്‍ധിക്കുന്നതോടെ റോഡിന്‍െറ ബാക്കിഭാഗവും തകരും. കട്ടപ്പന, കോട്ടയം, ചങ്ങനാശേരി, കുമളി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള നൂറുകണക്കിന് വാഹനങ്ങള്‍ താന്നിമൂട് വഴി തിരിച്ചുവിടാനാണ് പദ്ധതി. അതിന് മുന്നോടിയായി താന്നിമൂട് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.