തൊടുപുഴ: ബസ് ബ്രേക്കിട്ടതിനെ ചൊല്ലി ബസ് ജീവനക്കാരും യാത്രക്കാരനും തമ്മില്‍ സംഘര്‍ഷം. തൊടുപുഴയില്‍ രാവിലെ ഒമ്പതോടെ ചേലച്ചുവടുനിന്ന് കഞ്ഞിക്കുഴി റൂട്ടില്‍ തൊടുപുഴക്ക് സര്‍വിസ് നടത്തുന്ന ‘ഹാബേല്‍’ ബസിനുള്ളിലാണ് സംഭവം. മുന്നില്‍ പോയ വാഹനത്തെ മറികടക്കുമ്പോള്‍ പെട്ടെന്ന് എതിരെ ലോറി വരുന്നതുകണ്ട് ഡ്രൈവര്‍ ബ്രേക്ക് ചവിട്ടി. അപ്രതീക്ഷിതമായി പെട്ടെന്ന് ബസ് നിന്നപ്പോള്‍ സീറ്റില്‍ ഇരിക്കുകയായിരുന്ന മധ്യവയസ്കന്‍ ബസിന്‍െറ പ്ളാറ്റ്ഫോമിലേക്ക് മറിഞ്ഞുവീണു. വീഴ്ചയില്‍ കുപിതനായ ഈ യാത്രക്കാരന്‍ ബസില്‍ പാട്ടുവെച്ചതിനാലാണ് എതിരെ വണ്ടി വന്നത് അറിയാതെ പെട്ടെന്ന് ബ്രേക്ക് ചവിട്ടേണ്ടിവന്നതും താന്‍ വീഴാനിടയാക്കിയതെന്നും പറഞ്ഞ് ഡ്രൈവറോട് കയര്‍ത്തു. പാട്ട് നിര്‍ത്താനും ശ്രമിച്ചു. പിന്നീട് ഇതേ ചൊല്ലി ബസ് ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തതോടെ ബസില്‍ സംഘര്‍ഷാവസ്ഥയായി. താന്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ക്ക് പരാതി നല്‍കുമെന്നും ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിടണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഒടുവില്‍ ബസ് നിറയെ യാത്രക്കാരുമായി തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചുവിട്ടു. തര്‍ക്കം പരിഹരിച്ച് വന്നപ്പോഴും സമയം 10.30 കഴിഞ്ഞിരുന്നു. ഈ സമയം മുപ്പതോളം യാത്രക്കാര്‍ ബസില്‍ കാത്തിരുന്നു. മടുത്ത ചിലര്‍ ഓട്ടോ വിളിച്ചാണ് പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.