വൈദ്യുതി വേലിയില്‍ കുടുങ്ങി ആന ചെരിഞ്ഞ കേസില്‍ തോട്ടം ഉടമ അറസ്റ്റില്‍

കുമളി: കൃഷിയിടത്തിനുചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയില്‍ കുടുങ്ങി വനമേഖലയില്‍ നിന്നത്തെിയ പിടിയാന ചെരിഞ്ഞ സംഭവത്തില്‍ ഒളിവിലായിരുന്ന തോട്ടം ഉടമയെ വനപാലകര്‍ അറസ്റ്റ് ചെയ്തു. തമിഴ്നാട് കമ്പം വെട്ടുകാട് സ്വദേശി രാജേന്ദ്രന്‍ (40) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 26നാണ് കേസിനാസ്പദമായ സംഭവം. രാജേന്ദ്രന്‍െറ കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിയില്‍ കുടുങ്ങി ഉദ്ദേശം 16 വയസ്സോളം പ്രായമുള്ള പിടിയാനയാണ് ചെരിഞ്ഞത്. വൈദ്യുതി വേലിയിലൂടെ ഹൈ വോള്‍ട്ടേജ് വൈദ്യുതി പ്രവഹിച്ചതാണ് പിടിയാനയുടെ മരണത്തിനിടയാക്കിയത്. പെരിയാര്‍ വനമേഖലയോട് ചേര്‍ന്ന തമിഴ്നാട് അതിര്‍ത്തി പ്രദേശത്താണ് രാജേന്ദ്രന്‍െറ കൃഷിയിടം. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പോയ രാജേന്ദ്രന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിനിടയിലാണ് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.