തൊടുപുഴ: മുട്ടം-ഇടവെട്ടി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചിരുന്ന ഉപയോഗശൂന്യമായ പഴയ ചപ്പാത്തിനുപകരം ജലസേചന വകുപ്പ് നിര്‍മിച്ച മലങ്കര പാലത്തിന്‍െറ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് ജലവിഭവ മന്ത്രി പി.ജെ. ജോസഫ് നിര്‍വഹിക്കും. രണ്ടു പഞ്ചായത്തുകളിലെയും ജനങ്ങളുടെ ഏറെ കാലമായുള്ള ആവശ്യമാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്. പുതിയ പാലത്തിനുവേണ്ടി നിരന്തര ആവശ്യത്തെ തുടര്‍ന്ന് മന്ത്രി പ്രത്യേക താല്‍പര്യമെടുത്താണ് പാലം നിര്‍മാണത്തിനു ഭരണാനുമതി നല്‍കിയത്. 6.71കോടിയാണ് നിര്‍മാണച്ചെലവ്. പാലത്തിന് 8.5 മീറ്റര്‍ വീതിയും 18 മീറ്റര്‍ നീളവുമുള്ള മൂന്ന് സ്പാന്‍ ഉള്‍പ്പെടെ 54 മീറ്റര്‍ നീളമാണ്. പാലത്തിന്‍െറ ഇരുകരകളിലും സംരക്ഷണ ഭിത്തിയും അപ്രോച്ചു റോഡുകളും നിര്‍മിക്കും. അപ്രോച്ച് റോഡിന്‍െറ നിര്‍മാണത്തിന് 22 സെന്‍റ് സ്ഥലം മലങ്കര എസ്റ്റേറ്റ് അധികാരികള്‍ സൗജന്യമായി നല്‍കി. മുട്ടം, ഇടവെട്ടി പഞ്ചായത്തുകളുടെ വികസനത്തിന് ഈ പാലം സഹായകമാകും. കുന്നം-നെടുക്കണ്ടം ഒൗട്ടര്‍ റിങ് റോഡിന്‍െറ ഭാഗമായാണ് പുതിയ പാലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.