ചെങ്ങന്നൂർ: ഓണക്കാലത്തെ അവധിദിനങ്ങൾ മണ്ണുമാഫിയ-അനധികൃത നിലംനികത്ത് സംഘങ്ങൾ ആഘോഷമാക്കുന്നു. ചെങ്ങന്നൂർ താലൂക്കിൽ ബുധനൂർ പഞ്ചായത്തിലെ എണ്ണയ്ക്കാട് വില്ലേജിൽ ഉ ൾപ്പെട്ട 20 സെൻറ് നിലമാണ് നികത്താൻ ആരംഭിച്ചത്. ആർ.ഡി.ഒക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ തഹസിൽദാർ മോഹനൻ പിള്ള, ഡെപ്യൂട്ടി തഹസിൽദാർ ജോബിൻ കെ. ജോർജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലപരിശോധന നടത്തി കൃഷിനിലമാണെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് സ്റ്റോപ് മെമ്മോ നൽകുകയും വാക്കാൽ നിർദേശം നൽകുകയും ചെയ്തു.
ഡാറ്റ ബാങ്കിൽ ഉൾപ്പെടാത്ത കരഭൂമിയാണെന്ന് അവകാശപ്പെട്ട് ഉടമ രേഖ നൽകിയതിെൻറ അടിസ്ഥാനത്തിൽ കൂടുതൽ രേഖകൾ പരിശോധിക്കാൻ തഹസിൽദാർ നിർദേശം നൽകി. അവധി കഴിഞ്ഞേ ഇതിന് കഴിയൂ. 20 സെേൻറാളം വരുന്ന നിലത്തിൽ ഏകദേശം 12ലധികം ലോഡ് ചെമ്മണ്ണ് ഇറക്കിയിട്ടുണ്ട്. കരഭൂമിയാണെന്ന രേഖയുണ്ടെങ്കിൽപോലും നികത്താൻ അനുവാദമില്ലെന്നും തിരികെ ഡാറ്റബാങ്കിൽ ഉൾപ്പെടുത്താനുള്ള നിയമവ്യവസ്ഥകൾ നിലവിലുണ്ടെന്നും തഹസിൽദാർ മോഹനൻപിള്ള പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.