ചക്ക ഉൽപന്ന നിർമാണ പരിശീലനം

ചെങ്ങന്നൂർ: നാട്ടിൽ ചക്കമേളകളും പ്രചാരണങ്ങളും മുന്നേറുമ്പോൾ ചക്ക വിഭവങ്ങളുടെ രുചി പ്രവൃത്തിപരിചയത്തിലൂടെ തിരിച്ചറിഞ്ഞ് ചക്കയുടെ പ്രാധാന്യം പ്രചരിപ്പിക്കാൻ കുട്ടികൾ തയാറെടുക്കുന്നു. കോട്ട വിവേകാനന്ദ കേന്ദ്രത്തിെൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ജ്യോതിർഗമയ -2017’ വ്യക്തിത്വ വികസന ക്യാമ്പിലാണ് കുട്ടികൾക്ക് ചക്ക ഉൽപന്നങ്ങൾ നിർമിക്കാൻ പരിശീലനം നൽകിയത്. കായംകുളം കൃഷിവിജ്ഞാന കേന്ദ്രത്തിൽനിന്ന് ചക്ക ഉൽപന്ന നിർമാണത്തിൽ പരിശീലനം നേടിയ ടി.പി. ഗോപകുമാർ ചക്ക കട്ലറ്റ്, പായസം, ഉണ്ണിയപ്പം എന്നിവ കുട്ടികളെക്കൊണ്ട് നിർമിപ്പിച്ചു. ചക്ക ഒരുക്കിയതും പാചകം ചെയ്തതും എല്ലാം കുട്ടികൾ തന്നെയാണ്. ക്യാമ്പ് പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.ബി. സതീഷ്കുമാർ ഉദ്ഘാടനം ചെയ്തു. വിവേകാനന്ദകേന്ദ്രം പ്രസിഡൻറ് എം.പി. സജി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.